മൂന്നാര്‍: മൂന്നാറിലെ അതീവ പരിസ്ഥിതിലോല മേഖലയില്‍ ഹോട്ടല്‍ നിര്‍മ്മാണത്തിന് സ്റ്റോപ്പ് മെമ്മോ. ഡിടിപിസിയുടെ ബൊട്ടാണിക്കല്‍ ഗാര്ഡന് നിര്‍മ്മിക്കാനെന്ന പേരിലാണ് സ്വകാര്യ ഹോട്ടല്‍ നിര്‍മ്മാണം നടന്നിരുന്നത്. സ്പെഷ്യല്‍ റവന്യൂ ഇന്‍സ്പെക്ടറാണ് മെമ്മോ നല്‍കിയത്.
ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്റെ നേതൃത്വത്തില്‍ ചില രാഷ്ട്രീയ നേതാക്കളുടെ പിന്തുണയോടെ തമിഴ്നാട് ലോബിയുടെ നേതൃത്വത്തിലാണ് നിര്‍മ്മാണം നടക്കുന്നത്. ഇവിടെ ബൊട്ടാണിക്കല്‍ ഗാര്ഡന് നിര്‍മ്മിക്കാനും അനുമതിയില്ല.
മൂന്നാര്‍-ദേവികുളം റോഡില്‍ ഗവണ്മെന്റ് കോളേജിന് സമീപം ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ ബോര്‍ഡ് സ്ഥാപിച്ച് ഇതില്‍ ബോട്ടാണിക്കല്‍ ഗാര്‍ഡനായുള്ള കെട്ടിട സമുച്ചയ നിര്‍മ്മാണത്തിന്റെ സ്കെച്ച് രേഖപ്പെടുത്തി. ഇതിന് താഴെ തകൃതിയായി അനധികൃത നിര്‍മ്മാണം പുരോഗമിക്കുകയായിരുന്നു. നിര്‍മ്മിക്കുന്നത് ഹോട്ടലിനായുളള കോട്ടേജുകളും റോഡുമാണ്. ബൊട്ടാണിക്കല്‍ ഗാര്ഡന് ആവശ്യമായ യാതൊരു നിര്‍മ്മാണവും നടക്കുന്നുമില്ല. കെഡിഎച്ച് വില്ലേജ് 62/25 എന്ന സര്‍വെ നമ്പറുള്ള ഈ റവന്യൂ ഭൂമിയില്‍ ബൊട്ടാണിക്കല്‍ ഗാര്ഡന് നിര്‍മ്മാണത്തിന് ഭൂമി അനുവദിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: