കൊച്ചി: മൂന്നാറിലെ ഭൂമി കൈയേറ്റത്തില്‍ സിപിഎം എംഎല്‍എ എസ്. രാജേന്ദ്രനെ ന്യായീകരിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
എംഎല്‍എക്കെതിരേ വരുന്ന ആരോപണങ്ങള്‍ ശരിയല്ല. പ്രതിപക്ഷ നേതാവിന് അവിടെ പോകാം, പക്ഷേ, അദ്ദേഹം പറയുന്നത് പുതിയ കാര്യമല്ല. കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മൂന്നാറില്‍ ഭൂമി കൈയേറ്റമുണ്ടെങ്കില്‍ ഒഴിപ്പിക്കണം. കുടിയേറ്റവും കൈയേറ്റവും രണ്ടാണ്. ദേവികുളം സബ്കളക്ടറുടെ കാര്യം റവന്യൂ വകുപ്പാണ് തിരുമാനിക്കേണ്ടത്. സിപിഐയും സിപിഎമ്മുമായി പ്രാദേശിക വിഷയങ്ങളില്‍ തര്ക്കങ്ങളുണ്ടാകാമെന്നും കോടിയേരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: