ന്യൂദല്‍ഹി: കേരളത്തിലെ ഹിന്ദു നേതാക്കളെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നതായി മലയാളി ഐഎസ് ഭീകരന്റെ വെളിപ്പെടുത്തല്‍. അഹമ്മദീയ വിഭാഗത്തിന്റെ പള്ളികളും ഒരു മുസ്ലിം സംഘടന സംഘടിപ്പിച്ച യോഗവും ആക്രമിക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും എന്‍ഐഎയുടെ കസ്റ്റഡിയിലുള്ള കാസര്‍കോട് സ്വദേശി മൊയ്നുദ്ദീന് പാറക്കടവത്ത് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ടൈംസ് ഓഫ് ഇന്ത്യയാണ് മൊയ്നുദ്ദീന്റെ കുറ്റസമ്മത മൊഴി പുറത്തുവിട്ടത്. ഐഎസ് ബന്ധത്തെത്തുടര്‍ന്ന് അബുദാബി പോലീസ് നാടുകടത്തിയ മൊയ്നുദ്ദീനെ ഫെബ്രുവരിയിലാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്.
ഐഎസിന്റെ പ്രവര്‍ത്തനങ്ങളെയും കൂട്ടക്കൊലകളെയും അഹമ്മദിയ നേതാക്കള്‍ എതിര്‍ത്തതാണ് പള്ളികള്‍ ആക്രമിക്കാനുള്ള തീരുമാനത്തിനു പിന്നില്‍. വര്‍ഗീയ കലാപവും ഇതിലൂടെ ലക്ഷ്യമിട്ടു. ഇന്ത്യയില്‍ നടത്തേണ്ട ആക്രമണങ്ങളെക്കുറിച്ച് സമൂഹമാധ്യമങ്ങളിലെ രഹസ്യ ഗ്രൂപ്പുകളിലൂടെയാണ് ചര്‍ച്ച ചെയ്തത്. രാഹുല്‍ ഈശ്വറിനെ പങ്കെടുപ്പിച്ച് കൊച്ചിയില്‍ ഒരു മുസ്ലിം സംഘടന നടത്താനിരുന്ന യോഗം ആക്രമിക്കാന്‍ ടെലഗ്രാമിലെ ബാബ് അല്‍ നൂര്‍ എന്ന ഗ്രൂപ്പിലാണ് അഭിപ്രായമുയര്‍ന്നത്. ഇത് ആക്രമിക്കണമെന്ന് ഒരാള്‍ നിര്‍ദ്ദേശിച്ചു. യോഗസ്ഥലത്തിന് അടുത്താണ് ജൂത പള്ളിയെന്ന് താന്‍ ചൂണ്ടിക്കാട്ടി. ആക്രമിക്കാന്‍ ബൈക്ക് ഉപയോഗിക്കണമെന്ന് മറ്റൊരാള്‍ പറഞ്ഞു. എന്നാല്‍, ടിപ്പര്‍ ലോറിയാണ് നല്ലതെന്നായിരുന്നു തന്റെ അഭിപ്രായം, മൊയ്നുദ്ദീന് വെളിപ്പെടുത്തി. രഹസ്യവിരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് ഇടപെട്ട് യോഗം ഒഴിവാക്കി.
കേരളത്തില്‍ നിന്ന് ഐഎസില്‍ ചേര്‍ന്നവര്‍ അഫ്ഗാനിലെ നാംഗര്ഹാമിലാണ് ഉള്ളത്. ഇതില്‍ അഞ്ചു പേരെ കഴിഞ്ഞ ജൂണില്‍ ഇറാഖ് അതിര്‍ത്തിയിലെ മന്ഷാദില് കണ്ടുമുട്ടി. കാസര്‍കോട് സ്വദേശികള്‍ ഇജാസ്, മര്വാന്, മന്‍സാദ്, ഹഫീസുദ്ദീന്‍ എന്നിവരും മറ്റൊരാളുമാണ് ഉണ്ടായിരുന്നതെന്ന് മായ്നുദ്ദീന് പറഞ്ഞു.
ദിവസങ്ങള്‍ക്കു ശേഷം മൊയ്നുദ്ദീന് അബുദാബിയില്‍ തിരിച്ചെത്തി. മൊയ്നുദ്ദീനെ അറസ്റ്റ് ചെയ്ത അബുദാബി പോലീസ് ഡിസംബറില്‍ നാടുകടത്തി. ഷജീറിനെ ഇതുവരെ പിടികൂടിയിട്ടില്ല. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 21 പേരാണ് ഐഎസില്‍ ചേര്‍ന്നത്. ഒക്ടോബറില്‍ കണ്ണൂരിലെ കനകമലയില്‍ നിന്ന് ഐഎസ് ഭീകരരെ അറസ്റ്റ് ചെയ്തിരുന്നു. കുമ്മനം രാജശേഖരന്, കെ. സുരേന്ദ്രന് എന്നിവരുള്‍പ്പെടെയുള്ള ബിജെപി നേതാക്കളെ ലക്ഷ്യമിട്ടെന്ന്ഇവര് വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: