കൊച്ചി: ജനങ്ങളുടെ പരാതികള്‍ക്ക് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിക്കുന്ന ജനസമ്പര്‍ക്ക പരിപാടി ‘പരിഹാരം 2017’ താലൂക്കുകളില്‍ നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി ജില്ലാഭരണകൂടം. പരാതികള്‍ നാളെ മുതല്‍ ഏപ്രില്‍ 12 വരെ സ്വീകരിക്കും. അക്ഷയ കേന്ദ്രങ്ങളിലോ ഓണ്‍ലൈനായോ പരാതികള്‍ നല്‍കാം. ഒരു വിഷയത്തെക്കുറിച്ച് ഒരു അപേക്ഷമാത്രമേ സമര്‍പ്പിക്കാവൂ.
ഏഴു താലൂക്കുകളില്‍ വ്യത്യസ്ത തീയതികളിലായിരിക്കും പരിപാടി. അപേക്ഷകള്‍ തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കും. 78 വിഷയങ്ങളിലുള്ള അപേക്ഷകളാണ് പരിഗണിക്കുക. അപേക്ഷകള്‍ വേര്‍തിരിച്ച് അതതു വകുപ്പുകള്‍ക്ക് നടപടികള്‍ക്കായി കൈമാറും. പരിഹാരമാകാത്ത അപേക്ഷകള്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ജനസമ്പര്‍ക്ക പരിപാടിയില്‍ ഉള്‍പ്പെടുത്തുമെന്ന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കൂടിയായ എഡിഎം സി.കെ. പ്രകാശ് പറഞ്ഞു. താലൂക്കുകളുടെ ചുമതല ഡെപ്യൂട്ടി കളക്ടര്‍ക്കായിരിക്കും. എല്ലാ താലൂക്കുകളിലും ജില്ലാ കളക്ടറുടെ നേതൃത്വത്തിലായിരിക്കും പരിഹാരം കാണുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: