കൊച്ചി: കടുത്ത ചൂട് കണക്കിലെടുത്ത് തോട്ടം മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ ജോലി സമയത്തില്‍ ഇടവേള അനുവദിക്കാന്‍ തീരുമാനിച്ചു. എഡിഎം സി.കെ. പ്രകാശിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന തോട്ടം മാനേജ്മെന്റ് പ്രതിനിധികളുടെയും തൊഴിലാളി യൂണിയന് പ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനമായത്. ഇതനുസരിച്ച് ഉച്ചയ്ക്ക് 12 മുതല്‍ മൂന്നുവരെ ഇടവേള അനുവദിക്കണം. അല്ലാതെയുള്ള സമയക്രമത്തില്‍ ഏതെങ്കിലും മാറ്റം വേണമെങ്കില്‍ അത് മാനേജ്മെന്റിനും യൂണിയനുകള്‍ക്കും ചേര്‍ന്ന് തീരുമാനിക്കാം.
തൊഴിലാളികള്‍ക്ക് ആവശ്യമുള്ള കുടിവെള്ളം, ആരോഗ്യ സംരക്ഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ മാനേജ്മെന്റ് ഉറപ്പുവരുത്തണം. സൂര്യാഘാതമോ മറ്റോ ഉണ്ടായാല്‍ പ്രാഥമിക ചികിത്സയ്ക്കുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: