ആലുവ: കാനഡ കമ്പനി എസ്എന്‍സി ലാവ്ലിനില് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയയാള്‍ പിടിയില്‍. തൃശൂര്‍ ആമ്പല്ലൂര്‍ കാടുകുറ്റി വീട്ടില്‍ വിനോദാണ് (33) പിടിയിലായത്. ഇയാളില്‍നിന്ന് ഡസനോളം മൊബൈല്‍ സിം കാര്‍ഡ്, സീല്‍, മഷി, നിരവധി പേരുടെ സ്കൂള്‍ രേഖകള്‍, വിലാസങ്ങള്‍ എന്നിവ കണ്ടെടുത്തു.
കുമരകം സ്വദേശികളായ സുമീര്‍, അന്‍വര്‍, ആലുവ എടയപ്പുറം സ്വദേശി ഫിറോസ് എന്നിവരുടെ പരാതിയില്‍ പൊലീസ് പ്രതിയെ ചോദ്യം ചെയ്യുകയാണ്. മെഡിക്കല്‍ പരിശോധനയുടെ പേരില്‍ ഉദേ്യാഗാര്‍ത്ഥികളില്‍ നിന്നും 3000 രൂപ വീതം വാങ്ങി മുങ്ങും. ചെറിയ തുകയായതിനാല്‍ ആരും പരാതിപ്പെടാറില്ല.
തട്ടിപ്പിനിരയായ സുമീറിനെയും കൂട്ടുകാരെയും 40 ദിവസത്തിനകം ജോലിയില്‍ പ്രവേശിക്കാമെന്നും വിമാന ടിക്കറ്റ് ഉള്‍പ്പെടെ സൗജന്യമായി നല്‍കുമെന്നും മെഡിക്കല്‍ പരിശോധന മാത്രം സ്വന്തം നിലയില്‍ ചെയ്താല്‍ മതിയെന്നും അറിയിച്ചിരുന്നു. കലൂരിലുള്ള സിന്കഌസ് ഇന്റര്‍നാഷണല്‍ എന്ന റിക്രൂട്ടിംഗ് ഏജന്‍സി മുഖേനയാണ് കാനഡയിലേക്ക് വിടുന്നതെന്നും വ്യക്തമാക്കിയിരുന്നു.
എറണാകുളത്തെ കതാമത്ത് എന്ന സ്ഥാപനത്തില്‍ 24ന് മെഡിക്കല്‍ പരിശോധന നടത്തുന്നതിനുള്ള പേപ്പറുകളും ഇവര്‍ക്ക് കൈമാറി.
എന്നാല്‍ കൂടുതല്‍ അന്വേഷണങ്ങളില്‍ ഇടപാട് തട്ടിപ്പാണെന്ന് വ്യക്തമായി. തുടര്‍ന്ന് കൂടുതല്‍ പേര് പണം നല്കാന് തയ്യാറെന്ന് അറിയിച്ച് സുമീറും മറ്റും ആലുവയില്‍ വിളിച്ചു വരുത്തുകയായിരുന്നു. ആലുവ പ്രിന്‍സിപ്പള്‍ എസ്ഐ: ഇ.വി. കെഴ്സന്റെ നേതൃത്വത്തില്‍ പ്രതിയെ ചോദ്യം ചെയ്യുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: