കൊച്ചി: ആര്‍എസ്എസ് മുന്‍ പ്രചാരകന് എറണാകുളം ജ്യൂസ് സ്ട്രീറ്റ് ലക്ഷ്മി നിവാസില്‍ വി. രാധാകൃഷ്ണ ഭട്ട് (ഭട്ജി-80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ആലപ്പുഴയില്‍ ആര്‍എസ്എസ് പ്രചാരകനായിരുന്നു. എറണാകുളം ജില്ലയുടെയും, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകള്‍ ഉള്‍പ്പെട്ട വിഭാഗിന്റെയും കാര്യവാഹ് ആയിരുന്നു. പ്രാന്തീയ ശാരീരിക് ശിക്ഷണ്‍ പ്രമുഖും ബൗദ്ധിക് പ്രമുഖുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാസ്കര്‍ റാവുവിന്റെ സമ്പര്‍ക്കത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായി. അടിയന്തരാവസ്ഥയെ തുടര്‍ന്ന് പിന്‍വലിക്കും വരെ മിസാ തടവിലായി. പ്രൊഫ. വി. നിത്യാനന്ദ ഭട്ട് (സുകൃതീന്ദ്ര ഓറിയന്റല്‍ റിസര്‍ച്ച് സെന്റര്‍), പ്രൊഫ. ശിവാനന്ദ ഭട്ട് സഹോദരങ്ങളാണ്.
മികച്ച പ്രഭാഷകന്‍, സംഗീതജ്ഞന്, ഹരികഥാ പ്രാസംഗികന് തുടങ്ങിയ നിലകളിലും ശ്രദ്ധേയനായി. ദിവസേനയുള്ള ശാഖാ പ്രവര്‍ത്തനവും നഗരത്തിലെ സംഘ-സംഘ പരിവാര്‍ പൊതു പരിപാടികളും 80-ാം വയസിലും മുടക്കിയിരുന്നില്ല.
ഭാര്യ: ശ്യാമ. മകള്‍: ശോഭ. മരുമകന്: ശ്രീകുമാര്‍ മല്ലയ്യ. സംസ്കാരം പുല്ലേപ്പടി രുദ്രവിലാസം ശ്മശാനത്തില്‍ നടന്നു. ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്, പ്രാന്ത പ്രചാരക് പി.എന്‍. ഹരികൃഷ്ണ കുമാര്‍, എ. ഗോപാലകൃഷ്ണന്, എ.ആര്. മോഹന്‍, പി.ആര്. ശശിധരന്, ജന്മഭൂമി മാനേജിങ് എഡിറ്റര്‍ കെ.ആര്. ഉമാകാന്തന്‍, അസോസിയേറ്റ് എഡിറ്റര്‍ ജോസഫ് ഡൊമിനിക്, ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്, അഡ്വ.എന്‍. നഗരേഷ്, ബിഎംഎസ് സംസ്ഥാന സെക്രട്ടറി സി.വി. രാജേഷ് തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: