അസം ഖാന്, എന്തിനും ഏതിനും വിമര്‍ശനം മാത്രം ഉന്നയിക്കുന്ന സമാജ്വാദി പാര്‍ട്ടി നേതാവ്. അദ്ദേഹത്തിന്റെ വിമര്‍ശനങ്ങള്‍ക്ക് കടിഞ്ഞാണ്‍ വീണിരിക്കുന്നെന്ന് വേണം കരുതാന്‍. കാരണം യുപിയില്‍ ഭരിക്കുന്നത് ബിജെപിയാണ്.
അധികാരത്തിലേറി ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ തന്നെ യുപി മുഖ്യമന്ത്രിയുടെ നിലപാടുകളോട് പൊരുത്തപ്പെടുകയാണ് അസം ഖാന്. അദ്ദേഹത്തിന്റെ പുതിയ നിലപാട് രാജ്യത്തെ തന്നെ വിസ്മയിപ്പിച്ചിരിക്കുകയാണ്. മൂസ്ലീങ്ങള്‍ മാംസ ഭക്ഷണം കഴിക്കണമെന്ന് ഇസ്ലാംമില്‍ ഒരു തരത്തിലുള്ള നിബന്ധനയോ നിയമമോ ഇല്ല. ഇസ്ലാമിലെ ഉലേമ നിയമത്തില്‍ പറയുന്നത് ജനങ്ങള്‍ മാംസാഹാരം ഭക്ഷിക്കുന്നത് അവസാനിപ്പിക്കണമെന്നാണ്- ഖാന് പറയുന്നു. യുപിയെന്നല്ല, രാജ്യവ്യാപകമായി മൃഗങ്ങളെ കശാപ്പ് ചെയ്യുന്നത് അവസാനിപ്പിക്കണമെന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
ആടുകളേയും കോഴികളേയും കശാപ്പു ചെയ്യുന്നതു കൂടി നിര്‍ത്തലാക്കണമെന്ന് അസം ഖാന് പറയുന്നു. ഇത് പറയുമ്പോഴും അദ്ദേഹം ഒന്ന് ചൂണ്ടിക്കാട്ടുന്നു. ‘അത് അത്ര എളുപ്പത്തില്‍ നടക്കില്ല’. അനുമതിയുള്ള അറവുശാലയില്‍ മൃഗങ്ങളെ കശാപ്പ് ചെയ്താല്‍ അതിന് ന്യായീകരണമുണ്ട്. എന്നാല്‍ കന്നുകാലികള്‍ക്ക് ആ വിധി തന്നെയാണ് അനധികൃത അറവുശാലകളിലുമുണ്ടാകുന്നത്. അതുകൊണ്ട് തന്നെ മൃഗങ്ങളെ കശാപ്പ് ചെയ്യുന്നത് തന്നെ നിര്‍ത്തലാക്കണമെന്ന് അദ്ദേഹം പറയുന്നു. അറവുശാലകളില്‍ 75 ശതമാനത്തിലധികവും അംഗീകാരം ലഭിക്കാത്തതെന്തു കൊണ്ടാണെന്ന് അസം ഖാന് ചോദിക്കുന്നു.
അതേസമയം യുപിയില്‍ ഇറച്ചി കച്ചവടക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്തായാലും യോഗി അധികാരത്തിലേറിയതോടെ സംസ്ഥാനത്തിന് പ്രത്യേകത എന്തോ കൈവന്നിട്ടുണ്ടെന്ന് പ്രതിപക്ഷ അനുകൂലികള്‍ പോലും പറയാതെ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: