കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികളുടെ കായികക്ഷമത പരിശോധിക്കുന്നതിനായി പദ്ധതി വരുന്നു. സര്‍വ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള മുഴുവന്‍ കോളേജുകളിലെയുംവിദ്യാര്ത്ഥികളെ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. വൈസ് ചാന്‍സലര്‍ ഡോ. എം.കെ.അബ്ദുള്‍ ഖാദറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സ്പോര്‍ട്സ് അഡൈ്വസറി കമ്മറ്റി യോഗത്തിന്റേതാണ് തീരുമാനം. 2016-17 വര്‍ഷം കായിക രംഗത്ത് സര്‍വ്വകലാശാലയുടെ കീഴിലുള്ള കോളേജുകളുടെയും സര്‍വ്വകലാശാല കായിക വകുപ്പിന്റെയും പ്രകടനം യോഗം അവലോകനം ചെയ്തു. സര്‍വ്വകലാശാല കായികരംഗത്ത് മികച്ച പ്രകടനം കാഴ്ച വെച്ചതായി യോഗം വിലയിരുത്തി. വരും വര്‍ഷങ്ങളില്‍ മെച്ചപ്പെട്ട പ്രകടനത്തിനായി ചിട്ടയായ പ്രവര്‍ത്തനം നടത്താനും തീരുമാനിച്ചു. 2016-17 വര്‍ഷത്തില്‍ 26 പുരുഷ ടീമുകളും 24 വനിതാ ടീമുകളും ഇന്റര്‍ യൂണിവേഴ്സിറ്റി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തു. വനിത വോളിബോള്‍ ടീം കാലിക്കറ്റ് യൂണിവേഴ്സിറ്റി യില്‍ വെച്ചു നടന്ന സൗത്ത് സോണ്‍ ഇന്റര്‍ യൂണിവേഴ്സിറ്റി ചാമ്പ്യന്‍ഷിപ്പ് നേടുകയും ആള് ഇന്ത്യ ഇന്റര്‍ യൂണിവേഴ്സിറ്റി ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനം നേടുകയുമുണ്ടായി. വനിത ബാസ്ക്കറ്റ് ബോള്‍ ടീം കെഐഐടി ഭുവനേശ്വറില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ നാലാം സ്ഥാനം കരസ്ഥമാക്കി. മത്സരിച്ച മറ്റു ടീമുകളും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചതായി അവലോകന യോഗം നീരീക്ഷിച്ചു.
യോഗത്തില്‍ പ്രൊ-വൈസ് ചാന്‍സലര്‍ ഡോ.ടി.അശോകന്, രജിസ്ട്രാര്‍ ഡോ.ബാലചന്ദ്രന് കീഴോത്ത്, പരീക്ഷാ കണ്ട്രോളര് ഡോ.ബാബു ആന്റോ, ഫിനാന്‍സ് ഓഫീസര്‍ ശ്രീ.ഷാജി ജോസ്, സിണ്ടിക്കേറ്റ് മെമ്പര്‍മാരായ ഡോ. പി.ഓമന, ഡോ.വി.എ.വില്‍സണ്‍, ഡോ.കെ.അജയകുമാര്‍, ശ്രീ. രാജുഎംസി, ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ.പി.ടി.ജോസഫ്, വിമന്‍സ് കോളേജ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ മേധാവി ഡോ. ജോസഫ് തോമസ്, ഡയറക്ടര്‍ ഓഫ് സ്റ്റുഡന്റ്സ് സര്‍വ്വീസ് പത്മനാഭന് എം.വി.എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: