കൊച്ചി: ജിഷ വധക്കേസിലെ വിചാരണ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം ഹർജി നൽകി. ഇപ്പോൾ പ്രതിയായ അമീറുൾ ഇസ്ലാം തന്നെയാണോ പ്രതിയെന്ന് വിജിലൻസ് സംശയം പ്രകടിപ്പിച്ചതിനാലാണിത്.
പ്രതിഭാഗം അഭിഭാഷകനായ അഡ്വ.ബി.എ.ആളൂരാണ് എറാണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഇതേ ആവശ്യം ഉന്നയിച്ച് ഗവർണർക്കും ഹൈക്കോടതി ചീഫ് ജസ്റ്റീസിനും അപേക്ഷ നൽകുമെന്നും പ്രതിഭാഗം അറിയിച്ചു.
ജിഷ വധക്കേസ് അന്വേഷിച്ച പോലീസ് സംഘത്തിന് ഗുരുതര വീഴ്ച്ച പറ്റിയെന്ന് കാണിച്ച് കഴിഞ്ഞ ദിവസം വിജിലന്‍സ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇപ്പോഴത്തെ നിലയില്‍ ഈ കുറ്റപത്രവുമായി മുന്നോട്ട് പോയാല്‍ കോടതിയില്‍ നിന്ന് തിരിച്ചടിയുണ്ടാകുമെന്നും വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് സര്‍ക്കാരിന് കൈമാറിയ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.
കേസില്‍ അമീറുള്‍ ഇസ്ലാം മാത്രമാണോ പ്രതി എന്ന സംശയവും കൂടുതല്‍ പ്രതികള്‍ ഉണ്ടാകാനുള്ള സാധ്യതയും വിജിലന്‍സ് ഉന്നയിക്കുന്നുണ്ട്. ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതില്‍ വീഴ്ച പറ്റി. ഇപ്പോഴുള്ള തെളിവുകള്‍ കോടതിയില്‍ നിലനില്‍ക്കില്ല. പരിശോധനയില്‍ കണ്ടെത്തിയ വിവരവും സ്വന്തം നിഗമനങ്ങളും ചേര്‍ത്താണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: