കട്ടപ്പന: കായികതാരങ്ങളുടെ ചിരകാല അഭിലാഷമായ നഗരസഭാ സ്റ്റേഡിയം നവീകരിക്കുന്നു.2005-06 വര്‍ഷത്തില്‍ കെ. ഫ്രാന്‍സിസ് ജോര്‍ജ് എം.പിയായിരുന്നപ്പോള്‍ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് പത്തുലക്ഷം രൂപ മുടക്കിയാണ് മൈതാന നിര്‍മ്മാണം ആരംഭിച്ചത്. എന്നാല്‍ മൈതാനം മെച്ചപ്പെടുത്തുകയോ റോഡ് വശത്ത് സംരക്ഷണഭിത്തി നിര്‍മ്മിക്കുകയോ ചെയ്തിരുന്നില്ല .കളിസ്ഥലമായി നിര്‍മ്മിച്ച മൈതാനം കായികതാരങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയാത്ത വിധം തകര്‍ന്നു കിടക്കുകയായിരുന്നു.
റോഷി അഗസ്റ്റിന് എംഎല്‍എ യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും ഇരുപത്തിയഞ്ചു ലക്ഷം രൂപാ മുടക്കിയാണിപ്പോള്‍ നവീകരണ പ്രവര്‍ത്തങ്ങള്‍ നടക്കുന്നത്. മൈതാനത്തിലെ മണ്ണ് ലെവല്‍ ചെയ്യുന്ന പ്രവര്‍ത്തങ്ങളാണ് എപ്പോള്‍ നടക്കുന്നത്. തുടര്‍ന്ന് മൈതാനത്തില്‍ പുല്ലിന്റെ അരി പാകി വളര്‍ത്തി യെടുക്കുകയും ചെയ്യും. രണ്ടു മാസംകൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. മൈതാനത്തില്‍ നീന്തല്‍ കുളം നിര്‍മ്മിക്കാനും മതില് കെട്ട് നിര്‍മ്മിക്കാനുമായി സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന് നഗരസഭ അപേക്ഷ നല്‍കിയിട്ടുണ്ട്. 2013-14 ലെ വാര്‍ഷിക പദ്ധതിയില്‍പെടുത്തി ഗേറ്റും മൈതാനത്തിനുള്ളില്‍ ഹൈമാസ്റ്റ് ലൈറ്റും മുമ്പ് സ്ഥാപിച്ചിരുന്നു. മഴ പെയ്താല്‍ ഇവിടം ചെളികുളമായി മാറുമായിരുന്നു.
കൂടാതെ മൈതാനത്തിന്റെ മണ്‍കെട്ട് തകര്‍ന്ന നിലയിലാണ്. സമീപത്തെ പോലീസ് സ്റ്റേഷന് റോഡിലൂടെ ബസുകള്‍ അടക്കം നിരവധി വാഹനങ്ങളാണ് കടന്നു പോകുന്നത്. കൂടാതെ സ്കൂള്‍ കുട്ടികള്‍ അടക്കമുള്ള നൂറുകണക്കിന് കാല്‍നട യാത്രികരും ഇതുവഴി കടന്നുപോകുന്നുണ്ട്. ഈ റോഡിന്റെ ഒരു വശത്താണ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ മണ്‍തിട്ടയാണ് അപകടാവസ്ഥയിലുള്ളത്.
മൈതാനം നിര്‍മ്മാണം പൂര്‍ത്തിയാക്കി കായികതാരങ്ങള്‍ക്ക് വിട്ടുനല്‍കുക എന്നത് ഏറെക്കാലത്തെ ആവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: