ന്യൂദല്‍ഹി: മനുവിന്റെ കാലത്തെ പ്രളയവും സരസ്വതി നദിയും യാഥാര്‍ഥ്യങ്ങള്‍ തന്നെയായിരുന്നുവെന്ന് ചരിത്ര പണ്ഡിതര്‍. സരസ്വതി നദി ഒഴുകിയിരുന്നു, അത് ഹാരപ്പന്‍ സംസ്ക്കാരത്തിന് ദാഹജലം പകര്‍ന്നു. ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ മുന്‍ഡയറക്ടര്‍ ബിബി ലാല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് സംഘടിപ്പിക്കുന്ന സെമിനാറില്‍ അവതരിപ്പിച്ച ഗവേഷണ പ്രബന്ധത്തില്‍ വിശദീകരിക്കുന്നു.
പുരാവസ്തുപരമായി സരസ്വതിയില്‍ വെള്ളപ്പൊക്കമുണ്ടായത് ബിസിഇ (ബിഫോര്‍ കോമണ്‍ ഈറ) 2000നും 1900നും ഇടയ്ക്കാണ്. ഈ സമയത്താണ് മനുവിന്റെ കാലത്തെ വെള്ളപ്പൊക്കവും. ഇത് ഋഗ്വേദത്തിനു മുന്‍പാണ് ഉണ്ടായത്. മനുവിന്റെ കാലത്തെ വെള്ളപ്പൊക്കത്തെ ഇനിയും ഐതിഹ്യമെന്ന് പറയണമോ.. ലാല്‍ ചോദിച്ചു.
ഹാരപ്പന്‍ സംസ്ക്കാര കാലത്ത് മനുഷ്യാവാസ കേന്ദ്രങ്ങള്‍ക്ക് തണലേകിയത് സരസ്വതി നദിയാണ്. പ്രൊഫ. കെ.എസ്. വാല്‍ദിയ പ്രബന്ധത്തില്‍ വ്യക്തമാക്കി. ഭാരത വര്‍ഷത്തിലെ ഏറ്റവും മഹത്വമേറിയ നദിയെന്നാണ് ഋഗ്വേദത്തിലും പുരാണങ്ങളിലും സരസ്വതിയെപ്പറ്റി പറയുന്നത്.സെമിനാറില്‍ 26 പ്രബന്ധങ്ങളാണ് അവതരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: