മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കുടിയിറക്കപ്പെട്ട കുടുംബാംഗങ്ങള്‍ക്ക് ജോലി നല്കാന് ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി.രാജീവന് ആവശ്യപ്പെട്ടു. ഭൂമി ഏറ്റെടുക്കുന്ന സമയത്ത് ഉടമസ്ഥര്‍ക്ക് നല്കിയ വാഗ്ദാനത്തില്‍ നിന്ന് സര്‍ക്കാരും കിയാലും പിന്മാറുന്നത് നഗ്നമായ വാഗ്ദാന ലംഘനമാണ്. സ്ഥലം എംഎല്‍എയും സംസ്ഥാന ഭരണത്തിന് നേതൃത്വം നല്കുന്ന സിപിഎം പാര്‍ട്ടിയും ഇക്കാര്യത്തില്‍ കിയാലുമായി ഒത്തുകളിക്കുകയാണ്. ജോലി നല്‍കാനെന്ന പേരില്‍ കണ്ണൂരിലെ ഒരു ഹോട്ടലില്‍ ഒരു സ്വകാര്യ കമ്പനിയുടെ ഇന്റര്‍വ്യൂ പ്രഹസനം നടത്തി ഉദേ്യാഗാര്‍ത്ഥികളെ അപമാനിക്കുന്ന സമീപനമാണ് അധികൃതരുടെ ഭാഗത്ത് നിന്നുമുണ്ടായത്. സിപിഎം ഭരണത്തിന്റെ തണലില്‍ അനര്‍ഹരെ തിരുകി കയറ്റാനുള്ള ശ്രമം അപലപനീയമാണെന്നും അദ്ദേഹം ജന്മഭൂമിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: