പനച്ചിക്കാട്: പനച്ചിക്കാട് പഞ്ചായത്തില്‍ സിപിഎം നേതൃത്വത്തില്‍ ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. കഴിഞ്ഞദിവസം ചോഴിയക്കാട്, പനച്ചിക്കാട് പ്രദേശത്ത് ആര്‍എസ്എസിന്റെയും ബിജെപിയുടെയും ഹിന്ദു ഐക്യവേദിയുടെയും കൊടിമരങ്ങളും ഫ്ളെക്സ് ബോര്‍ഡുകളും നശിപ്പിച്ചു. ഇതിനു പിന്നാലെ രാത്രി 11 മണിയോടെ സിപിഎം-ഡിവൈഎഫ്ഐ ക്രിമിനലുകള്‍ ആര്‍എസ്എസ് പ്രവര്ത്തകന് അമ്പലക്കരോട്ട് അനീഷിന്റ വീടിനുനേരെ ആക്രമണം നടത്തി. പോലീസ് നോക്കിനില്‍ക്കെയാണ് ആക്രമണം നടത്തിയത്.
കഞ്ചാവിനും മദ്യത്തിനും അടിമപ്പെട്ട പുറത്തുനിന്നും എത്തിയ സിപിഎമ്മിന്റെ സ്ഥിരം കുറ്റവാളികളെയാണ് ആക്രമണം നടത്താന്‍ ഉപയോഗിക്കുന്നത്. പനച്ചിക്കാട് സഹകരണ ബാങ്ക് മെമ്പര്‍ ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ ചോഴിയക്കാട് സൗഭാഗ്യഭവനില് ശശികുമാര്‍, കാരിമറ്റത്തില്‍ ജോണിന്റെ മകന് സച്ചിന് ജോണ്‍, മുണ്ടയ്ക്കല്‍ വീട്ടില്‍ ശ്രീനിവാസന് മകന് പ്രശാന്ത് കാരിമറ്റത്തില്‍ രാജുവി ന്റെ മകന് പ്രവീണ്‍ രാജു, പ്രീതാഭവനില്‍ രാജുവിന്റെ മകന് ആരോമല്‍ രാജു എന്നിവരാണ് വീട് ആക്രമിക്കുകയും കല്ലേറ് നടത്തുകയും ചെയ്തതെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.
പനച്ചിക്കാട് ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ആസൂത്രിതമായ ആക്രമണം നടത്തുന്ന സിപിഎമ്മുകാര്‍ക്കെതിരെ പോലീസ് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ബിജെപി ആര്‍എസ്എസ് നേതാക്കള്‍ ആവശ്യപ്പെട്ടു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ലിജിന്‍ലാല്‍, നിയോജകമണ്ഡലം പ്രസിഡന്റ് ബിനു. ആര്. വാര്യര്‍, ജനറല്‍ സെക്രട്ടറി രണരാജന്‍. പി.പി, സംസ്ഥാന കൗണ്‍സില്‍ മെമ്പര്‍ കെ. യു. ശാന്തകുമാര്‍, ആര്‍എസ്എസ് കാര്യവാഹ് എ.ആര്. അജിത്ത്, മണ്ഡല് കാര്യവാഹ് ശ്രീജിത്ത്, ഹിന്ദുഐക്യവേദി ജില്ലാസെക്രട്ടറി ആശാ അജികുമാര്‍, ബിജെപി ജില്ലാ കമ്മിറ്റിയംഗം കെ.എല്‍. സജീവന്, വാര്‍ഡ് മെമ്പര്‍മാരായ ഡോ. ലിജി വിജയകുമാര്‍, സുമാമുകുന്ദന്, ജയശ്രീ ടീച്ചര്‍ തുടങ്ങിയവര്‍ പ്രതിഷേധം രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: