തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ ശ്രമിച്ച ഉദേ്യാഗസ്ഥന് കട്ടപ്പുറത്തായി. എക്സിക്യുട്ടീവ് ഡയറക്ടര്‍, നിയമ ഓഫീസര്‍, വിജിലന്‍സ് ഓഫീസര്‍ ചുമതലകള്‍ വഹിച്ചിരുന്ന ഡി. ഷിബുവിനെയാണ് ഡയറക്ടര്‍ ബോര്‍ഡ് കട്ടപ്പുറത്താക്കിയത. കെഎസ്ആര്‍ടിസി ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ ചുമതലയിലേക്കാണ് ഷിബുവിനെ മാറ്റിയത്. 21 ന് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് തീരുമാനം കൈക്കൊണ്ടത്.
ജോലി ചെയ്യാതെ നടന്ന കെഎസ്ആര്‍ടിസിയിലെ ഇടതുപക്ഷ യൂണിയനില്‍പ്പെട്ട ചില ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്. ഇതോടെ സിഐടിയു കാസര്‍കോട് ജില്ലാ സെക്രട്ടറി ടി.കെ. രാജന്, ഇടുക്കി ജില്ലാ സിപിഎം സെക്രട്ടേറിയറ്റ് അംഗം സി.വി. വര്‍ഗ്ഗീസ് എന്നിവരടങ്ങുന്ന ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളാണ് ഷിബുവിനെ മാറ്റാന്‍ ആവശ്യപ്പെട്ടത്.
കെഎസ്ആര്ടിസികേസുകള് വാദിച്ച് വിജയം കണ്ടിരുന്ന മേനോന് ആന്റ് പൈ എന്ന അഡ്വക്കേറ്റ് പാനലിനെ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ നീക്കി.പകരം എന്‍സിപി നേതാവ് പീതാംബരന് മാസ്റ്ററുടെ മകന് സഞ്ജയനേയും കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടിയുടെ ബന്ധുവിനേയും അഭിഭാഷക പാനലിലേക്ക് നിയമിച്ചു. സ്വകാര്യ ബസ് മുതലാളിമാരുടെ കേസുകള്‍ വാദിച്ചിരുന്നവരാണ് ഇവര്‍. ഇതിനെ ഷിബു എതിര്‍ത്തിരുന്നു.
ജൂലൈയില്‍ ആന്റണി ചാക്കോ ഡയറക്ടര്‍ സ്ഥാനത്തു നിന്നു മാറിയ സമയത്താണ് ഷിബുവിന് എക്സിക്യുട്ടീവ് ഡയറക്ടറുടേയും വിജിലന്‍സിന്റേയും ചുമതല നല്‍കിയത്.
രാജമാണിക്യം എംഡിയായി വന്നതോടെ മികച്ച കളക്ഷന്‍ നേടാന്‍ തിരുവനന്തപുരം സോണല്‍ ഓഫീസിന്റെ ചുമതല കുടി ഇദ്ദേഹത്തിന് നല്കി. ഇതോടെ സിപിഎം ഒത്താശയോടെ സമാന്തര സര്‍വ്വീസ് നടത്തിയിരുന്ന വാഹനങ്ങളെ പിടികൂടി. ഇവിടെയെല്ലാം കെഎസ്ആര്‍ടിസി ചെയിന്‍ സര്‍വ്വീസ് നടത്തിയതോടെ കളക്ഷന്‍ ഇരട്ടി വര്‍ദ്ധിച്ചു. നിയമം ലംഘിച്ച് ദീഘദൂര സര്‍വ്വീസുകള്‍ നടത്തിയിരുന്ന സ്വകാര്യ ലക്ഷ്വറി ബസ്സുകള്‍ക്കെതിരെയും നടപടിയെടുത്തു.
കോഴിക്കോട് താമരശ്ശേരി യൂണിറ്റില്‍ 2015 ജൂലൈയില്‍ വിദേശ ജോലിക്ക് പോയ സിഐടിയു പ്രവര്ത്തകന് 2016 ആഗസ്റ്റ് വരെ ശമ്പളം നല്കി. ഡിപ്പോ സൂപ്രണ്ട് രാജാക്ഷിയുടെ കൃത്രിമം കണ്ടുപിടിച്ച് നടപടിയെടുത്തു. നോട്ട് നിരോധനത്തെ തുടര്‍ന്ന് കായകുളം ഡിപ്പോയില്‍ കളളപ്പണം വെളുപ്പിക്കാന്‍ കൂട്ടുനിന്ന സിപിഎമ്മുകാരായ കെഎസ്ആര്‍ടിസി ഉദേ്യാഗസ്ഥരെ സസ്പെന്റ് ചെയ്തു.
ഷിബുവിന്റെ പ്രവര്‍ത്തന ഫലമായി സാമ്പത്തികനില മെച്ചപ്പെടുത്താനായി. മുന്‍ കാലങ്ങളില്‍ ഒരുകോടി പത്ത് ലക്ഷം രൂപവരെയാണ് പ്രതിദിനം കെഎസ്ആര്‍ടിസിയുടെ വരുമാനമായിരുന്നത്. കര്‍ശന നടപടികള്‍ സ്വീകരിച്ചതോടെ ഒരുകോടി അമ്പത്തിയെട്ട് ലക്ഷമായി കളക്ഷന്‍ ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: