ന്യൂദല്‍ഹി: മുന്‍വര്‍ഷങ്ങളിലേതു പോലെ തൃശൂര്‍ പൂരത്തിന് വെടിക്കെട്ട് നടത്താനുള്ള നടപടി സ്വീകരിക്കുമെന്ന് കൃഷി മന്ത്രി അഡ്വ. വി.എസ്. സുനില്‍ കുമാര്‍ അറിയിച്ചു. കേന്ദ്ര വാണിജ്യ മന്ത്രി നിര്‍മ്മല സീതാരാമനുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സംസ്ഥാന സര്‍ക്കാരാണ് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കേണ്ടതെന്നും പുതിയ നിയന്ത്രണങ്ങളൊന്നും പൂരം നടത്തിപ്പിന്റെ ഭാഗമായി പുറപ്പെടുവിച്ചിട്ടില്ലെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്.
കേന്ദ്രമന്ത്രിയെ സന്ദര്‍ശിച്ച് നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു വച്ച നിര്‍ദ്ദേശങ്ങള്‍ പഠിച്ചതിന് ശേഷം പൂരം ഭംഗിയായി നടത്തുന്നതിന് വേണ്ട നിര്‍ദ്ദേശം കേ്ന്ദ്രവാണിജ്യമന്ത്രാലയം വൈകാതെ പുറപ്പെടുവിക്കുമെന്ന് തൃശൂര്‍ എംഎല്‍എ കൂടിയായ മന്ത്രി സുനില്‍കുമാര്‍ അറിയിച്ചു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും കേരളത്തിലെ എന്‍ഡിഎ നേതാക്കളും പൂരം വെടിക്കെട്ടുമായി ബന്ധപ്പെട്ട് രണ്ടു മണിക്കൂറോളം നീണ്ട ചര്‍ച്ച കേന്ദ്രവാണിജ്യമന്ത്രിയുമായും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും ഈമാസം ആദ്യം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൂരം നടത്തിപ്പ് വെടിക്കെട്ടോടു കൂടി നടത്തുന്നതിനുള്ള പുതിയ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ കൂടി ലഭിച്ചതോടെ കേന്ദ്രവാണിജ്യമന്ത്രാലയം ഇതുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിച്ചു. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന്റെ മേല്‍ എല്ലാം ചുമത്തി ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടുകയാണെന്നും പുതിയ യാതൊരു തരത്തിലുള്ള നിയന്ത്രണങ്ങളും പൂരം നടത്തിപ്പിന് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും മന്ത്രി ബിജെപിക്ക് ഉറപ്പ് നല്‍കിയിരുന്നു.
പൂരം വെടിക്കെട്ട് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച കമ്മറ്റി കേരളത്തില്‍ വന്ന് തെളിവെടുപ്പും ചര്‍ച്ചകളും നടത്തിയതിന്റെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് സര്‍ക്കാര്‍ പരിശോധിച്ച് വരികയാണെ് കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: