ഏറ്റുമാനൂര്‍: കാണക്കാരി സര്‍വീസ് സഹകരണ ബാങ്ക് കടപ്പൂര് ശാഖക്ക് നേരേ ആര്‍എസ്എസ് ആക്രമണം നടത്തിയതായി ദേശാഭിമാനിയില്‍ വന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് കാണക്കാരി മണ്ഡല് കാര്യവാഹ് ടി.എസ്. അനൂപ് പറഞ്ഞു.
ബാങ്ക് തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പരാജയപ്പെടുത്തി യുഡിഎഫ് ഭരണം പിടിച്ചെടുത്തിരുന്നു. കഴിഞ്ഞ 6തവണ എല്‍ഡിഎഫ് ഭരിച്ചിരുന്ന ബാങ്കില്‍ അഴിമതിയും കെടുകാര്യസ്ഥതയും കൊടികുത്തി വാഴുകയായിരുന്നു. അതിനാല്‍ ഇത്തവണ സിപിഎമ്മിന്റെ ഒരംഗവും ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടില്ല. അതേസമയം ബിജെപിക്ക് രണ്ടു മെമ്പര്‍മാരെ ലഭിക്കുകയും ചെയ്തു.
കുറേനാളായി കാണക്കാരി പഞ്ചായത്തില്‍ ബിജെപി, ആര്‍എസ്എസ് സ്വാധീനം വര്‍ദ്ധിച്ചു വരുന്നതില്‍ വിറളിപൂണ്ട സിപിഎം നടത്തുന്ന കുപ്രചരണങ്ങളുടെ ഭാഗമാണ് ബാങ്കിനുനേരേ ആര്‍എസ്എസ് ആക്രമണം എന്ന കള്ള വാര്‍ത്ത.
നവംബറില്‍ കേന്ദ്ര സര്‍ക്കാര്‍ നോട്ടു റദ്ദാക്കിയതിനെ അനുകൂലിച്ച് ബിജെപി കാണക്കാരിയില്‍ സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോര്‍ഡുകള്‍ സിപിഎം വ്യാപകമായി നശിപ്പിച്ചതിനെതിരെ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തിയിരുന്നു. അതിനുള്ള പ്രതികാരമായി ബിജെപി, ആര്എസ്എസിനെരായി സ്ഥിരം കള്ള പ്രചരണത്തില്‍ ഏര്പ്പെട്ടിരിക്കുകയാണ.്
പ്രതികരിക്കാൻ ഇവിടെ എഴുതുക: