അഹമ്മദാബാദ്: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഗുരു യോഗി ഗുരുഭായ് എന്ന് വിളിക്കുന്ന മുസ്ലീം സമുദായത്തില്‍ ജനിച്ച ഗുല്‍മുഹമ്മദ് പത്താന്.മഹന്ത് അവൈദ്യനാഥാണ് ആദിത്യനാഥിന്റെ പ്രഥമ ഗുരു. അദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു യോഗി ഗുരുഭായ് എന്ന ഗുല്‍മുഹമ്മദ് പത്താന്.
അദ്ദേഹം പിന്നീട് ഗുല്‍മുഹമ്മദ് ഗുലാബ് നാഥ് ബാപ്പു എന്ന പേര് സ്വീകരിച്ചു. ബാപ്പു ആദിത്യനാഥിന്റെ ഗുരുവുമായിരുന്നു.
2016 ഡിസംബര്‍ ആറിന് ഗുലാബ് നാഥ് ബാപ്പു മരിച്ചപ്പോള്‍ അദ്ദേഹത്തിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ യോഗി എത്തിയിരുന്നു. മഠത്തിന്റെ പുതിയ അധിപനായി ശങ്കര്നാഥിനെ നിയമിച്ചതും യോഗി ആദിത്യനാഥാണ്.
ഈ ആശ്രമം നിരവധി ക്ഷേത്രങ്ങളും അന്നദാന കേന്ദ്രങ്ങളും നടത്തുന്നുണ്ട്. വദ്ഗാമിലെ മഹന്ത് ബാലക് നാഥില്‍ നിന്ന് പതിനെട്ടാം വയസിലാണ് ഗുലാബ് നാഥ് ദീക്ഷ സ്വീകരിച്ചത്. പ്രധാന പരിപാടികള്‍ക്കെല്ലാം ഗോരഖ്പൂറില്‍ ഇദ്ദേഹം പോകാറുണ്ട്. വര്‍ഷത്തില്‍ യോഗിയും മഠത്തില്‍ രണ്ട് മൂന്ന് തവണയെത്തും. ഝലോദിലെ ഒരു മുസ്ലീം കുടുംബത്തിലാണ് ബാപ്പു ജനിച്ചത്.
കൃഷിപ്പണിയായിരുന്നു കുടുംബത്തിന്റെ ഉപജീവന മാര്‍ഗം. ആദ്യം ദേഹ് വാസന് ഗ്രാമത്തില്‍ കഴിഞ്ഞിരുന്ന കുടുംബം പിന്നീട് വദ്ഗാമിലേക്ക് മാറി. മഹന്ത് ബാലക് നാഥിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായാണ് ഇദ്ദേഹം സന്യാസത്തിലേക്ക് തിരിയുന്നത്.
ഒരു മുസ്ലീം ഹിന്ദു ആകുക മാത്രമല്ല ഒരു സന്യാസി ആയി മാറുക കൂടിയായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: