പേരാമ്പ്ര: മൂന്നാര്‍ പ്രശ്നത്തില്‍ വി.എസ്. അച്യുതാനന്ദനെ പരിഹസിച്ച് വൈദ്യുതി മന്ത്രി എം.എം. മണി. മൂന്നാറില്‍ പൂച്ചയും പട്ടിയും എന്നു പറഞ്ഞ് വന്നവരെ ഓടിച്ച ചരിത്രമാണ് പാര്‍ട്ടിക്കുള്ളത്. വിഎസ് മുന്നാറില്‍ വരുന്നത് ഗൗരവത്തോടെ കാണുന്നില്ല.
തലമുറയായി കിട്ടിയ ഭൂമിയാണ് എസ്. രാജേന്ദ്രന്റെ കൈവശമുള്ളത്. എട്ട് സെന്റ് ഭൂമിയാണുള്ളത്. അദ്ദേഹമവിടെ പിറന്ന് വളര്‍ന്നവനാണ്. അദ്ദേഹത്തെകുറിച്ച് ഇല്ലാ വാക്കുകള്‍ ആരും പറയേണ്ടതില്ല. പലരും വിവരമില്ലാതെ എന്തൊക്കെയോ വിളിച്ചു പറയുന്നു, മണി പറഞ്ഞു. വിഎസ് ഉന്നയിച്ച വിമര്‍ശനങ്ങളോടു പ്രതികരിക്കുകയായിരുന്നു മണി.
മൂന്നാറില്‍ ഭൂരിഭാഗം സ്ഥലവും കണ്ണന് ദേവന് കമ്പനിയുടെ കൈവശമാണ്. സര്‍ക്കാര്‍ ഭൂമി അവിടെ കുറവാണ്. ഭൂമി ജനപ്രതിനിധികള്‍ കൈയേറിയെന്ന് പറയുന്നത് ശുദ്ധ അസംബന്ധം. അഭിപ്രായം പറയുന്നവര്‍ വിവരദോഷികളാണ്. വിഎസിന് മറുപടി പറയാന്‍ താന്‍ ആളെല്ലന്നും അതു വയ്യാവേലിയായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: