ധര്‍മശാല: ഇന്ത്യ-ഓസീസ്് ടെസ്റ്റ് പരമ്പര അവസാനിച്ചെങ്കിലുംകളിക്കാര് തമ്മിലുളള പോരും വൈരവും തുടരുകയാണ്.ഓസ്ട്രേലിയന്‍ താരങ്ങളെ ഇനി സുഹൃത്തുക്കളായി കാണില്ലെന്ന് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി തുറന്നടിച്ചു.
ധര്മാശലയിലെ നാലാം ടെസ്റ്റില്‍ വിജയം നേടിയ ശേഷം പത്രക്കാരുടെ ചോദ്യത്തിനു മറുപടിയായിട്ടാണ് കോഹ്്ലി ഇക്കാര്യം വ്യക്തമാക്കിയത്.ഓസീസ് നായകന് സ്മിത്തിനെയും സഹകളിക്കാരെയും സുഹൃത്തുക്കളായി കാണുന്നുണ്ടൊയെന്ന ചോദ്യത്തിനു ഇല്ലെന്നായിരിുന്നു മറുപടി.
വാശിയേറിയ ടെസ്റ്റ് പരമ്പരയ്ക്കിടയ്ക്ക് ഇരു ടീമംഗങ്ങളും തമ്മില്‍ കളത്തിനകത്തും പുറത്തും കടുത്ത പോരാട്ടമാണ്് നടന്നത്.ഇശാന്ത് ശര്‍മ കുരങ്ങന്റെ മുഖമാക്കി സ്മിത്തിനെ കളിയാക്കി.
ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്ലിയുടെ തോളിലെ പരിക്കിനെ ഓസീസ് താരങ്ങളും കളിയാക്കി.ഇല്ലാത്ത ക്യാച്ചിന് അവകാശവാദമുന്നയിച്ചെന്നാരോപിച്ച് മുരളി വിജയിനെ സ്മിത്ത് കളളനെന്ന് അധിക്ഷേപിച്ചു.മാത്യൂ വേഡും ജഡേജയും തമ്മിലുളള തര്‍ക്കം കൈയ്യാങ്കളിയുടെ വക്കിലെത്തി.
സോറി എന്ന വാക്കിന്റെ സ്പെല്ലിംഗ് പോലും കോഹ്ലിക്ക് അറിയില്ലെന്ന് ഓസീസ് ക്രിക്കറ്റ് ബോര്‍ഡ് സി.ഇ.ഒ ജെയിംസ് സണ്ടര്‍ലന്‍ഡ് അഭിപ്രായപ്പെട്ടത് കളിക്കാര്‍ തമ്മിലുളള പോരിന്് മൂര്‍ച്ച കൂട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: