മാനന്തവാടി:ജമ്മു കാശ്മീരിലെ മൗലാന ആസാദ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഈ മാസം 21 മുതല്‍ 23 വരെ നടന്ന ദേശീയ പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 43 കിലോഗ്രാം വിഭാഗത്തില്‍ മാനന്തവാടി സ്വദേശിനി എം.എസ്.അമര്‍ത്യ കേരളത്തിന് വേണ്ടി സ്വര്‍ണ്ണം നേടി.
ഓഗസ്റ്റില്‍ അമേരിക്കയില്‍ നടക്കുന്ന ലോക പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന അമര്‍ത്യ മാനന്തവാടി ഗോള്‍ഡണ്‍ ജിംനേഷ്യത്തിലാണ് പരിശീലനം നടത്തുന്നത്.കഴിഞ്ഞ മാസം കര്‍ണ്ണാടകയിലെ ദാവണ്‍ഗരെയില്‍ നടന്ന ദക്ഷിണേന്ത്യന്‍ പവര്‍ ലിഫ്റ്റിംഗില്‍ സ്ട്രോംഗ് വുമണ്‍ ഓഫ് സൗത്ത് ഇന്ത്യ പട്ടവും അമര്‍ത്യ കരസ്ഥമാക്കിയിരുന്നു.
1982ല്‍ പിതൃസഹോദരന് എം.കെ.കൃഷ്ണകുമാര്‍ നേടിയ ദേശിയ സ്വര്‍ണ്ണത്തിന് ശേഷം ആദ്യമായിട്ടാണ് വയനാട് ജില്ലയിലെ ഒരു പവര്‍ ലിഫ്റ്റര്‍ ദേശീയ സ്വര്‍ണ്ണം നേടുന്നത്.മുന്‍ എഷ്യന്‍ പവര്‍ ലിഫ്റ്റിംഗ് സ്വര്‍ണ്ണ മെഡല്‍ ജേതാവ് എം.എസ്.അക്ഷയ, കോമണ്പവര് ലിഫ്റ്റിംഗ് ജേതാവ് ഐശ്വര്യ എന്നിവര്‍ സഹോദരിമാരാണ്.
ചുണ്ട പ്രാദേശിക കോഫി ഗവേഷണ കേന്ദ്രത്തിലെ ജൂനിയര്‍ ലെയ്സണ്‍ ഓഫീസറുമായ സി.ആര്.ഇന്ദ്ര മാതാവും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഫിസിക്കല്‍ എഡ്യുക്കേഷന്‍ വിഭാഗം അസോസിയേറ്റ് പ്രൊഫസറായ എം.കെ. സെല്‍വരാജ് കോച്ചും, പിതാവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: