തിരുവനന്തപുരം: സങ്കുചിത ചിന്തകള്‍ക്ക് എതിരെ നിലകൊള്ളുന്ന സ്ഥാപനമായി സര്‍വകലാശാലയുടെ യശസ് ഉയര്‍ത്തുവാനുള്ള സാമൂഹിക ബാധ്യത തനിക്കുണ്ടെന്ന് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി.കെ.രാധാകൃഷ്ണന്. കേരള സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന് സംഘടിപ്പിക്കുന്ന യുവജനോത്സവചടങ്ങില് നിന്നും വിട്ടുനില്‍ക്കേണ്ടിവന്ന സാഹചര്യം വിശദീകരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പങ്കെടുത്ത ഉദ്ഘാടന ചടങ്ങില്‍ നിന്നും അത്യന്തം വേദനയോടെയാണ് വിസിക്ക് വിട്ടുനില്ക്കേണ്ടിവന്നത്. യുവജനോത്സവസംഘാടക കമ്മിറ്റി രൂപീകരിച്ചതിനെക്കുറിച്ചോ ഉദ്ഘാടനയോഗത്തിന്റെ കാര്യപരിപാടി നിശ്ചയിക്കുന്നതിനെക്കുറിച്ചോ ഉദ്ഘാടനയോഗത്തിന്റെ കാര്യപരിപാടി നിശ്ചയിച്ചതിനെക്കുറിച്ചോ വി.സിയ്ക്ക് യൂണിയന് ഭാരവാഹികള്‍ ഒരറിയിപ്പും നല്‍കിയിരുന്നില്ല. സര്‍വകലാശാല സിന്‍ഡിക്കേറ്റിലെ പ്രമുഖപക്ഷത്തെ ചില അംഗങ്ങള്‍ മറുപക്ഷത്തെ ചിലരുമായി കൂട്ടുചേര്‍ന്നാണ് നിരന്തരമായി അപഖ്യാതി പറഞ്ഞുപരത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: