കൊച്ചി: കായലില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സി എ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയുടെ മരണത്തില്‍ അസ്വാഭാവികതയില്ലെന്നു രാസപരിശോധനാറിപ്പോര്‍ട്ട്, ലൈംഗിക പീഡനം നടന്നതായ സൂചനയില്ല.
ആമാശയത്തിലും ശ്വാസകോശത്തിലും വിഷമോ, രാസപദാര്‍ഥങ്ങളോ കണ്ടെത്തിയിട്ടുമില്ല, ശരീരത്തിനുള്ളില്‍ നിന്നും കായല്‍ ജലമാണ് കണ്ടെത്തിയതെന്ന് രാസപരിശോധനയില്‍ വ്യക്തമാക്കുന്നു.
മിഷേല്‍ ആത്മഹത്യാ ചെയ്തതാകാമെന്ന ലോക്കല്‍ പോലീസിന്റെ റിപ്പോര്‍ട്ടിന് സമാനമായ കാര്യങ്ങളാണ് രാസപരിശോധനാറിപ്പോര്‍ട്ടില്‍ ഉള്ളത്,അതിനാല്‍ െ്രെകം ബ്രാഞ്ചും മിഷേല്‍ ആത്മഹത്യ ചെയ്തതാകാമെന്ന നിഗമനത്തിലേക്ക് തന്നെയാണ് നീങ്ങുന്നത്.
മിഷേലിന്റെ മരണവുമായി ബന്ധപ്പെട്ടു പിടിയിലായ സുഹൃത്ത് ക്രോണിന് അലക്സാണ്ടറിനെതിരെ ആത്മഹത്യ പ്രേരണ കുറ്റവും,പോസ്കോ കുറ്റവും ചുമത്തിയിട്ടുണ്ട്.
ഈ മാസം അഞ്ചിനാണ് മിഷേലിനെ കാണാതാവുന്നത്. കലൂര്‍ പള്ളിയിലേക്കുപോയ മിഷേലിനെ കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: