ന്യൂദല്‍ഹി: ഒരു ട്വീറ്റിലൂടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന് എം.എസ് ധോണിയുടെ വ്യക്തിപരമായ എല്ലാ വിവരങ്ങളും പുറത്തായി. ഇത് വാര്‍ത്താവിനിമയ മന്ത്രി രവി ശങ്കര്‍ പ്രസാദിനോട് ചൂണ്ടികാട്ടി അദ്ദേഹത്തിന്റെ ഭാര്യ സാക്ഷി ധോണിയും രംഗത്തെത്തി.
ആധാര്‍ നടപ്പിലാക്കാന്‍ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഒഫ് ഇന്ത്യയെ സഹായിക്കുന്ന ഏജന്‍സിക്കാണ് അബദ്ധം പറ്റിയത്. ധോണിയും കുടുംബവും ആധാര്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതായി ഏജന്‍സി ട്വീറ്റ് ചെയ്തു. കൂടാതെ ധോണിയുടെയും അദ്ദേഹത്തിന്റെ വ്യക്തിപരമായ വിവരങ്ങളും അടങ്ങിയ ചിത്രവും ഉള്‍പ്പെടുത്തി മന്ത്രിയെ ടാഗ് ചെയ്യുകയും ചെയ്തിരുന്നു. ഇതാണ് സാക്ഷിയെ ചൊടിപ്പിച്ചത്.
ഇനി എന്തെങ്കിലും സ്വകാര്യത ബാക്കിയുണ്ടോ? അപേക്ഷ ഉള്‍പ്പെടെയുള്ള ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ പൊതു മുതലാക്കിയിരിക്കുന്നു, സങ്കടകരം തന്നെ എന്നായിരുന്നു സാക്ഷിയുടെ ട്വീറ്റ്. അപ്പോഴാണ് മന്ത്രിയും കാര്യം ശ്രദ്ധിക്കുന്നത്. മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് എന്തായാലും ട്വീറ്റ് ഉടന്‍ തന്നെ പിന്‍വലിച്ചിട്ടുമുണ്ട്.
is there any privacy left ??? Information of adhaar card including application is made public property!#disappointed
— Sakshi Singh 🇮🇳❤️ (@SaakshiSRawat) March 28, 2017
പ്രതികരിക്കാൻ ഇവിടെ എഴുതുക: