കൊച്ചി: വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെ തൽസ്ഥാനത്തുനിന്ന് മാറ്റാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി. സംസ്ഥാനത്ത് വിജിലൻസ് അനാവശ്യ ഇടപെടൽ നടത്തുകയാണ്. ഇക്കാര്യത്തിൽ സർക്കാർ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും ഹൈക്കോടതി ചോദിച്ചു.
ജേക്കബ് തോമസിനെ വിജിലന്‍സ് സ്ഥാനത്ത് നിലനിത്തിക്കൊണ്ട് എങ്ങനെ മുന്നോട്ട് പോകുമെന്നും ഹൈക്കോടതി ചോദിച്ചു. അഴിമതി കേസിൽ പ്രതി ചേർക്കപ്പെട്ട രണ്ട് ഉദ്യോഗസ്ഥരുടെ ഹർജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശങ്ങള്‍.
നേരത്തെ പല പ്രാവശ്യം വിജിലന്‍സിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സംസ്ഥാനത്ത് വിജിലന്‍സ് രാജാണോ നടക്കുന്നതെന്നും കോടതി വിമര്‍ശിച്ചിരുന്നു.
ധനകാര്യ ബില്ല് പാസാക്കിയതിന് അനുസരിച്ച് ഉത്തരവിറക്കിയ ഉദ്യോഗസ്ഥനെതിരെയും വിജിലന്‍സ് അന്വേഷണം നടത്തിയിരുന്നു. വ്യാജ ഒപ്പിട്ട് ഉത്തരവ് പുറത്തിറക്കിയ മറ്റൊരു കേസില്‍ ആരുടെയാണോ വ്യാജ ഒപ്പിട്ടത് അയാളെയും പ്രതിചേര്‍ത്തായിരുന്നു അന്വേഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: