ലക്നോ: സ്ത്രീധനത്തിന് വേണ്ടി ഭര്‍തൃവീട്ടില്‍ നിരന്തരം പീഡനം അനുഭവിക്കേണ്ടി വന്ന സ്ത്രീക്കും കുഞ്ഞിനും യുപി മുഖ്യമന്ത്രി യോഗി അദിത്യനാഥ് രക്ഷകനായി. ഹര്‍ദോയി മേഖലയിലെ റിതുഗുപ്തയ്ക്കാണ് സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരത നേരിടേണ്ടി വന്നത്.
ലക്നൗവില്‍ നടന്ന പൊതുയോഗപരിപാടിയില് പങ്കെടുക്കാനെത്തിയ യോഗിയെ കണ്ട് റിതുവും ഒന്നര വയസ്സുള്ള കുഞ്ഞും സഹായം അഭ്യര്‍ത്ഥിച്ചതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. ഭര്‍തൃവീട്ടുകാര്‍ തന്നെ സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം പീഡിപ്പിക്കുകയാണെന്ന് വ്യക്തമാക്കിയ റിതു, അവര്‍ രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടെന്നും പരാതിപ്പെട്ടു.
കഴിഞ്ഞ ഏഴ് മാസമായി റിതു പോലീസ് സഹായത്തിനായി ശ്രമിക്കുന്നതുണ്ടെങ്കിലും അതെല്ലാം വിഫലമാകുകയായിരുന്നു. ഭര്‍തൃവീട്ടുക്കാര്‍ക്കെതിരെ എഫ്ഐആര്‍ സമര്‍പ്പിച്ചെങ്കിലും അതുമായി ബന്ധപ്പെട്ട് അന്വേഷണമൊന്നും നടന്നില്ലെന്നും അവര്‍ വിമര്‍ശിക്കുന്നു.
യോഗി പ്രശ്നത്തില്‍ ഇടപ്പെട്ടതോടെ കാര്യത്തിനൊരു നീക്ക് പോക്കുണ്ടായി. അന്വേഷണം ആരംഭിച്ചതായി അറിയിച്ചു കൊണ്ട് പോലീസ് സ്റ്റേഷനില്‍ നിന്ന് റിതുവിന് ഫോണ്‍ വിളിയും ലഭിച്ചു.
അധികാരത്തിലേറി ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോഴേക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒരു സിനിമയിലെന്ന പോലെ ഹീറോ ആയി മാറിയിരിക്കുകയാണ്. ഏത് പ്രതിസന്ധി ഘട്ടത്തില്‍ ഉഴലുന്നവരായാലും അവരെ സഹായിക്കുന്ന യോഗി തന്റെ നേതൃ പാടവം തെളിയിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: