കൊല്ലം: ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന യുവാവിനെ കാണാനില്ലെന്ന പരാതിയുമായി രക്ഷിതാക്കള്‍. കുണ്ടറ പെരുമ്പുള ജെറുസലെം കോട്ടേജില്‍ യേശുദാസന് ആന്റണിയുടെ മകന് അഭിനന്ദിനെയാണ് മാര്‍ച്ച് 21ന് ശേഷം കാണാതായത്. അഭിനന്ദിനെ കാണാനില്ലെന്ന് 22ന് രാവിലെ 11ന് ഷാര്‍ജയിലെ കമ്പനി ഓഫീസില്‍ നിന്ന് ബന്ധുക്കളെ വിളിച്ചറിയിക്കുകയായിരുന്നു. ഷാര്‍ജയിലെ ഏരീസ് മറൈന്‍ എന്ന കമ്പനിയില്‍ കഴിഞ്ഞ ഡിസംബര്‍ 22മുതല്‍ അഭിനന്ദ് ജോലി ചെയ്തുവരികയായിരുന്നു. ജോലിയുടെ ഭാഗമായി കപ്പല്‍മാര്‍ഗം ഈജിപ്തില്‍ നിന്ന് സൗദി അറേബ്യയിലേക്ക് മടങ്ങിവരുന്ന വഴി അഭിനന്ദിനെ കാണാതായെന്നാണ് വിവരം.
മാര്‍ച്ച് 17നാണ് അഭിനന്ദ് അവസാനമായി വീട്ടിലേക്ക് വിളിച്ചതെന്ന് അച്ഛന് യേശുദാസന് ആന്റണി പത്രസമ്മേളനത്തില്‍ പറഞ്ഞു. തുര്‍ക്കിയില്‍ നിന്നാണ് വിളിക്കുന്നതെന്നാണ് പറഞ്ഞത്. എന്നാല്‍ കമ്പനിയില്‍ നിന്ന് പറയുന്നത് അഭിനന്ദ് തുര്‍ക്കിയില്‍ എത്തിയില്ലെന്നാണ്. അഭിനന്ദിന്റെ ഒപ്പം ജോലി ചെയ്യുന്നവര്‍ മാനസികമായി പീഡിപ്പിച്ചതായും ആക്ഷേപമുണ്ട്. സംഭവത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി സുഷമ സ്വരാജിന് പരാതി നല്‍കിയിട്ടുണ്ട്.
പത്രസമ്മേളനത്തില്‍ അഭിനന്ദിന്റെ ജ്യേഷ്ഠന് അഭിലാഷ്, അനുജത്തി അഖില, ബ്ലൂസണ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: