ന്യൂദൽഹി: ഏപ്രിൽ ഒന്നു മുതൽ ബിഎസ്-3 (ഭാരത് സ്റ്റേജ് -3) വാഹനങ്ങളുടെ വിൽപ്പന സുപ്രീം കോടതി നിരോധിച്ചു. മലിനീകരണ തോത് കുറയ്ക്കുന്നതിനുവേണ്ടിയാണ് വാഹനങ്ങൾ നിരോധിക്കുന്നത്. വാണിജ്യ താത്പര്യമല്ല ജനങ്ങളുടെ ആരോഗ്യമാണ് പ്രധാനമാണെന്ന് ജസ്റ്റിസുമാരായ മദന്‍ ബി ലോക്കൂര്‍, ദീപക് ഗുപ്ത എന്നിവരുള്‍പ്പെട്ട ബഞ്ച് ചൂണ്ടിക്കാട്ടി.
ബിഎസ്-3 വാഹനങ്ങൾ വിൽക്കാനുള്ള സമയ പരിധി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് വാഹനനിർമാതാക്കളും കമ്പനികളും കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതിയുടെ വിധി. 8,24,275 ബിഎസ്-3 വാഹനങ്ങൾ വിൽക്കാതെ ഉണ്ടെന്നും ഇതുമൂലം 12,000 കോടി രൂപയുടെ നഷ്ടം ഉണ്ടാകുമെന്നും കമ്പനികൾ കോടതിയെ അറിയിച്ചിരുന്നു.
ഏപ്രില്‍ ഒന്നുമുതല്‍ ബി.എസ്.-4 മാനദണ്ഡം നിലവില്‍വരുന്നതോടെ നേരത്തെ നിര്‍മിച്ച ബി.എസ്.-3 വാഹനങ്ങള്‍ രാജ്യത്ത് വില്ക്കാന് അനുവദിക്കില്ലെന്ന് എന്‍വയോണ്‍മെന്റ് പൊലൂഷന്‍ കണ്ട്രോള് അതോറിറ്റി നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് വാഹന നിര്‍മ്മാതാക്കളുടെ സംഘടന സുപ്രീം കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: