ഇംഫാല്‍: മണിപ്പൂരിലെ ശിവ ക്ഷേത്രത്തില്‍ ബോംബ് സ്ഫോടനം. ഇന്ത്യ-മ്യാന്മാര് അതിര്‍ത്തി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ആക്രമിക്കപ്പെട്ടത്.
രാവിലെ 8.45ഓടെ ഉണ്ടായ ആക്രമണത്തില്‍ ക്ഷേത്രത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സ്ഫോടനം നടന്ന ഉടനെ ആസാം റൈഫിള്‍സും പ്രാദേശിക സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. റിമോര്‍ട്ട് കണ്ട്രോള് ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന ബോംബ് ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
വടക്ക് കിഴക്കന്‍ മേഖലയിലെ രണ്ടാമത്തെ വലിയ ക്ഷേത്രമാണ് ഇത്. മണിപ്പൂര്‍ അതിര്‍ത്തി ടൗണിലെ മൊറെ പ്രദേശത്തുള്ള ഒരു പരമ്പരാഗത വിഭാഗവുമായി ചേര്‍ന്ന് 18 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലീംങ്ങളും ചേര്‍ന്ന ഒരു ടൗണാണ് മൊറെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: