ന്യൂദല്‍ഹി: ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ക്രിക്കറ്റ് മത്സരം നടന്നേക്കുമെന്ന വാര്‍ത്തകള്‍ തള്ളി കേന്ദ്രസര്‍ക്കാര്‍. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ക്രിക്കറ്റ് മത്സരം സാധ്യമല്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്സ്രാജ് ആഹിര്‍.
എന്നാല്‍ ഇന്ത്യക്ക് പുറത്ത് നടക്കുന്ന മത്സരമായതിനാല്‍ വിദേശകാര്യ മന്ത്രാലയമാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. മത്സരത്തിന് അനുമതി ആവശ്യപ്പെട്ടുള്ള ബിസിസിഐയുടെ കത്ത് ലഭിച്ചിട്ടില്ലെന്നും മന്ത്രാലയം പ്രതികരിച്ചു.
പാക്കിസ്ഥാനുമായി വിദേശത്ത് മത്സരത്തിന് അനുമതി ചോദിച്ച് ഒരു മാസം മുന്‍പ് ആഭ്യന്തരമന്ത്രാലയത്തിന് കത്തയച്ചതായി ബിസിസിഐ പ്രസിഡണ്ട് സി.കെ. ഖന്ന പറഞ്ഞിരുന്നു. 2016ല്‍ ട്വന്റി 20 ലോകകപ്പില്‍ കല്‍ക്കത്തയിലാണ് ഇരു ടീമുകളും അവസാനമായി ഏറ്റുമുട്ടിയത്.
ഇന്ത്യ ആറ് വിക്കറ്റിന് ജയിക്കുകയും ചെയ്തു. പാക്കിസ്ഥാന് ആസൂത്രണം ചെയ്ത ഉറി ഭീകരാക്രമണത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് മത്സരങ്ങള്‍ക്കും വിലക്ക് വീണത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: