കൊച്ചി: സി.എ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ക്രോണിന് അലക്സാണ്ടര്‍ ബേബിക്ക് കോടതി ജാമ്യം അനുവദിച്ചു. കേരളം വിട്ടുപോകരുതെന്നും അന്വേഷണ ഉദ്യേഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നുമുള്ള നിബന്ധനയോടെയാണ് ജാമ്യം അനുവദിച്ചത്
ഛത്തീസ്ഗഡിലെ ജോലി സ്ഥലത്തുനിന്ന് മാര്‍ച്ച് 14 നാണ് ക്രോണിനെ അറസ്റ്റ് ചെയ്തത്. ആത്മഹത്യ പ്രേരണാക്കുറ്റം, പോക്സോ, പുറകെ നടന്നു ശല്യം ചെയ്യുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ക്രോണിനെതിരെ കേസ് എടുത്തിരിക്കുന്നത്.പാലാരിവട്ടത്തെ സ്വകാര്യ സ്ഥാപനത്തില്‍ സിഎ വിദ്യാര്‍ത്ഥിനിയായ മിഷേല്‍ കച്ചേരിപ്പടിയിലെ ഹോസ്റ്റലില്‍ നിന്ന് കലൂര്‍ പള്ളിയില്‍ പോകാന്‍ ഇറങ്ങിയതിനുശേഷം കാണാതാവുകയും പിറ്റേദിവസം മാര്‍ച്ച് 6ന് വൈകിട്ട് മിഷേലിന്റെ മൃതദേഹം കൊച്ചി വാര്‍ഫില്‍ കണ്ടെത്തുകയായിരുന്നു.
മിഷേല്‍ മരിക്കുന്നതിന് തലേദിവസം ക്രോണിന് മൊബൈലില്‍ 57 സന്ദേശങ്ങള്‍ അയച്ചതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: