കടുത്തുരുത്തി: കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുളള ഭിന്നത രൂക്ഷമായി. നിലവില്‍ യുഡിഎഫ് ഭരിക്കുന്ന ബ്ലോക്കില്‍ പ്രസിഡന്റ് ലൂസമ്മ ജയിംസും ഭരണസമിതി അംഗമായ അന്നമ്മ രാജുവും തമ്മില്‍ പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് നിലവിലെ പ്രതിസന്ധിക്ക് ഇടയാക്കിയിരിക്കുന്നത്.
ഇരുവരും കേരള കോണ്‍ഗ്രസ്സ് അംഗങ്ങളാണ്. പാര്‍ട്ടി ധാരണയനുസരിച്ച് അന്നമ്മ രാജുവിന് ഒന്നര വര്‍ഷം കഴിയുമ്പോള്‍ പ്രസിഡന്റ് സ്ഥാനം നല്‍കാമെന്നായിരുന്നു നേത്യത്വം വാഗ്ദാനം ചെയ്തിരുന്നത്.
പ്രസിഡന്റ് സ്ഥാനം ഇപ്പോള്‍ അന്നമ്മയ്ക്ക് നല്കാന് കഴിയില്ലെന്നാണ് പാര്‍ട്ടി നേതൃത്വം പറയുന്നത്. വ്യക്തമായ കാരണങ്ങളില്ലാതെ തനിക്ക് ലഭിക്കേണ്ട പ്രസിഡന്റ് സ്ഥാനം നല്‍കാതിരിക്കുന്നത് ഗൂഢാലോചനയാണെന്ന് അന്നമ്മ ആരോപിച്ചു.
പാര്‍ട്ടിയുടെ മുന്‍ധാരണയനുസരിച്ച് നിലവിലെ പ്രസിഡന്റിനെ മാറ്റണമെന്ന് പലതവണ പാര്‍ട്ടി നേതൃത്തോട് ആവശ്യപ്പെട്ടിരുന്നതായുതായും ഇവര്‍ പറഞ്ഞു.
ആഭ്യന്തര കലാപം മൂര്‍ച്ഛിച്ചതോടെ ബ്ലോക്ക് പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്ടമാകാനുള്ള സാധ്യതയേറിയിരുക്കുകയാണ്.
ആകെ പതിമൂന്ന് അംഗങ്ങളാണുള്ളത്. ഇതില്‍ എല്‍ഡിഎഫ് 6 ഉം യുഡിഎഫ് 6 ഉം 1 സ്വന്തന്ത്രനുമാണ്. സ്വതന്ത്രന്റെ പിന്തുണയോടെയാണ് യുഡിഎഫ് ഭരണം നിലനിര്‍ത്തുന്നത്. ഒരംഗം രാജി വെയ്ക്കുകയോ കൂറുമാറുകയോ ചെയ്താല്‍ യുഡിഎഫിന് ഭരണം നഷ്ടപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: