ആലപ്പുഴ: ജിഎസ്ടി, റവന്യൂ വരുമാനത്തില്‍ ഗണ്യമായ വര്‍ദ്ധന കൊണ്ടുവരുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ആലപ്പുഴ- കോട്ടയം ജില്ലകളിലെ വാണിജ്യനികുതി ഉദ്യോഗസ്ഥരുടെ അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നികുതി വരുമാനത്തില്‍ 20 മുതല്‍ 25 ശതമാനം വരെ വര്‍ദ്ധന പ്രതീക്ഷിക്കുന്നു. സര്‍വ്വീസ് ടാക്സില്‍ വര്‍ദ്ധനയുണ്ടാകും. വാണിജ്യ ചെക്ക് പോസ്റ്റുകള്‍ ഇല്ലാതാകും. ചെക്ക്പോസ്റ്റിലെ കുറേ ഉദ്യോഗസ്ഥരെ സ്ക്വാഡുകള്‍ക്കായി വിനിയോഗിക്കും.
കേരളത്തിലേക്കുള്ള റോഡുകളില്‍ 300 മുതല്‍ 400 വരെ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും. പാലക്കാട് പരീക്ഷണാടിസ്ഥാനത്തില്‍ ഇത് നടപ്പാക്കുകയാണ.് ഇന്‍വോയ്സ് ഇല്ലാതെ കേരളത്തിലേക്ക് ചരക്ക് വണ്ടി വരാന്‍ അനുവദിക്കില്ല. ചെക്ക് പോസ്റ്റുകളിലെ സംഘടിത കുറ്റകൃത്യങ്ങള്‍ പുതിയ സംവിധാനത്താടെ ഇല്ലാതാകുമെന്ന് മന്ത്രി പറഞ്ഞു.
ജിഎസ്ടി നിയമം സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് അറിവ് വര്‍ദ്ധിപ്പിക്കാന്‍ ബന്ധപ്പെട്ട വാണിജ്യ നികുതി ഉദ്യോഗസ്ഥര്‍ക്ക് ഓണ്‍ലൈന്‍ പരീക്ഷ നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞാലോ കോപ്പിയടിച്ച് ഉത്തരം എഴുതിയാലോ പ്രശ്നമില്ല. പക്ഷേ അവരവര്‍ തന്നെ പരീക്ഷ എഴുതണം. വാണിജ്യ നികുതിദായകര്‍ക്കും പൊതുജനങ്ങള്‍ക്കും ഇത് സംബന്ധിച്ച് അറിവ് നേടാന്‍ സെമിനാറുകള്‍, ക്ലാസുകള്‍ എന്നിവ സംഘടിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: