ഗാന്ധിനഗര്‍: വിദ്യാര്‍ത്ഥികള്‍ കാമ്പസുകളില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തരുതെ്ന്ന് ഗവര്‍ണ്ണറും ചാന്‍സിലറുമായ ജസ്റ്റീസ് പി. സദാശിവം. ചാന്‍സിലേഴ്സ് അവാര്‍ഡ് തുക ഉപയോഗിച്ച് എംജി സര്‍വ്വകലാശാലയില്‍ ആരംഭിക്കുന്ന അന്താരാഷ്ട്ര അക്കാദമിക് കണ്വന്ഷന് സെന്ററിന്റെ ശാലസ്ഥാപനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. താന്‍ നിത്യേന ടെലിവിഷനിലെ വാര്‍ത്തകള്‍ ശ്രദ്ധിക്കാറുണ്ടെന്നും ഒരുദിവസം തൃശൂരില്‍ കോളേജ് കാമ്പസില്‍നടന്ന സംഭവം തന്നെ ഞെട്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇരുവിഭാഗം വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള സംഘട്ടനത്തില്‍ നിലത്തുവീണ വിദ്യാര്‍ത്ഥിയെ മറ്റുവിഭാഗം വലിയ വടി ഉപയോഗിച്ച് മര്‍ദ്ദിക്കുന്നത് കാണുമായിരുന്നു. ഇത്തരം അക്രമം കാമ്പസിനുള്ളില്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അടിസ്ഥാന സൗകര്യ വികസനത്തില്‍ സാങ്കേതിക രംഗത്തും മാറ്റം ഉണ്ടാകണം. ചൈനയും അമേരിക്കയും കഴിഞ്ഞാല്‍ ഭാരതം ഇന്ന് വിദ്യാഭ്യാസ രംഗത്ത് മൂന്നാമത്തെ ശക്തിയാണ്. രാജ്യത്ത് 760 സര്‍വ്വകലാശാലകളും 40000ല്‍ അധികം കോളേജുകളുമാണ് ഉള്ളത് കേരളം വിദ്യാഭ്യാസ രംഗത്ത് ദേശീയ ശരാശരിയേക്കാള്‍ വളരെ മുന്നിലാണ്. 2020ആകുമ്പോള്‍ 30ശതമാനം വര്‍ദ്ധനകൂടി ഈരംഗത്തുണ്ടാകും. പണരഗിത ഇടപാടുകളുമായി മലയാളികള്‍ വളരെ വേഗം മാറണമെന്നും സ്വച്ഛ്ഭാരത് പദ്ധതി വിജയിപ്പിച്ച് പ്ലാസ്റ്റിക് രഹിത സംസ്ഥാനമാക്കി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. വൈസ് ചാന്‍സിലര്‍ ഡോ.ബാബു സെബാസ്റ്റിയന് അദ്ധ്യക്ഷത വഹിചച്ചു. കണ്വെന്ഷന് സെന്ററിനോടനുബന്ധിച്ച് മുപ്പത്തിരണ്ടോളം പദ്ധതികള്‍ക്കാണ് പ്രാധാന്യം നല്‍കിയിരിക്കുന്നതെന്നും റാങ്കിങ്ങില്‍ എംജി യൂണിവേഴ്സിറ്റി ഈവര്‍ഷം 600ല്‍ 317 പോയിന്റ് ലഭിച്ച് മുന്നേറുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 53പോയിന്റ് വളര്‍ച്ചയുണ്ടായി.
കെ.ഷറാഫുദ്ദീന്, ഡോ.കെ.കൃഷ്ണദാസ്, അഡ്വ.പി.കെ.ഹരികുമാര്‍ എന്നീ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ആശംസകള്‍ അര്‍പ്പിച്ചു. പ്രൊ.വൈസ് ചാന്‍സിലര്‍ ഡോ.ഷീന ഷുക്കൂര്‍ സ്വാഗതവും രജിസ്ട്രാര്‍ എം.ആര്.ഉണ്ണി നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: