കൊച്ചി: ഐഎസ് ഭീകരര്‍ കണ്ണൂരിലെ കനകമലയില്‍ ഒത്തുകൂടി ഗൂഢാലോചന നടത്തിയ സംഭവത്തില്‍ എന്‍ഐഎ എട്ടു പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. ഒരാളെ മാപ്പുസാക്ഷിയാക്കി. ആറുപേര്‍ക്കെതിരേ തുടരന്വേഷണം നടത്തും.
പിടിയിലായ മന്സിത്, സ്വാലിഹ് മുഹമ്മദ്, റഷീദ് അലി, എന്‍. കെ. റഷീദ് അലി, എന്‍. കെ. റംഷാദ്, ഷാഹ്വാന്, എന്‍. കെ. ജാസിന്, സജീര്‍ മംഗലശേരി, സുബ്ഹാനി ഹാജ് മൊയ്തീന് എന്നിവര്‍ക്കെതിരേയാണ് കുറ്റപത്രം നല്‍കിയത്.
സുബ്ഹാനി ഹാജ് മൊയ്തീന് ഐഎസ്സിന് വേണ്ടി യുദ്ധം ചെയ്തയാളാണെന്ന് എന്‍ഐഎ വ്യക്തമാക്കിയിരുന്നു. 2015 ല്‍ ഇറാഖിലെത്തി ആയുധ പരിശീലനം നേടിയ ശേഷം മൊസൂളിലെ യുദ്ധ മേഖലയിലാണ് ഇയാള്‍ സൈനികനായത്. പ്രതികളില്‍ മുഹമ്മദ് ഫയാസിനെയാണ് മാപ്പുസാക്ഷിയാക്കിയത്.
കനകമലയില്‍ ഒത്തുചേര്‍ന്ന് രാജ്യത്തിനകത്ത് വിവിധതരത്തിലുള്ള ആക്രമണ പദ്ധതി ആസൂത്രണം ചെയ്തവരെ കഴിഞ്ഞ ഒക്ടോബറിലാണ് എന്‍ഐഎ പിടികൂടിയത്. രണ്ട് ഹൈക്കോടതി ജഡ്ജിമാരെയും ഒരു പോലീസ് ഉദ്യോഗസ്ഥനേയും വധിക്കാനായിരുന്നു പദ്ധതി.
കൊച്ചിയിലെ ജമാത്തെ ഇസ്ലാമിയുടെ സമ്മേളനത്തിലേക്ക് ടിപ്പര്‍ കയറ്റി ആക്രമണം നടത്താന്‍ പദ്ധതി ഉണ്ടായിരുന്നുവെന്നും കണ്ടെത്തിയിരുന്നു. കനകമലയില്‍ യോഗം ചേര്‍ന്നവരും, സമൂഹമാധ്യമത്തില്‍ ഇതില്‍ പങ്കാളിയായവരും അടക്കം 15 പേരരെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തതത്.
അഞ്ചാം പ്രതി മുഹമ്മദ് ഫയസിനെ മാപ്പ് സാക്ഷിയാക്കി. കേസില്‍ പിടിയിലായ മറ്റ് ആറ് പേര്‍ക്കെതിരെ കൂടുതല്‍ അന്വേഷണം വേണമെന്ന് കുറ്റപത്രത്തില്‍ പറയുന്നു കേസില്‍ അറസ്റ്റുണ്ടായി 180 ദിവസം പിന്നിടുന്ന വേളയിലാണ് കുറ്റപത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: