ഒറ്റപ്പാലം: സ്വാമി നിര്‍മ്മലാനന്ദഗിരി സമാധിയുടെ 41 ാം ദിവസം യതി പൂജയടക്കമുള്ള സമാരാധന ചടങ്ങുകള്‍ നടന്നു. പാലപ്പുറം പാലിയില്‍ മഠത്തില്‍ നടന്ന ചടങ്ങില്‍ മുന്നൂറോളം സന്യാസിമാര്‍ പങ്കെടുത്തു. സമാധിമണ്ഡപത്തില്‍ നടന്ന പൂജക്കു ശേഷം യതി പൂജ നടന്നു. സ്വാമി നിര്‍മ്മലാനന്ദ, സ്വാമി ഗംഗേശാനന്ദ തീര്‍ത്ഥപാദ എന്നിവരുടെ കാര്‍മ്മികത്വത്തിലാണ് പൂജാചടങ്ങുകള്‍ നടന്നത്. സ്വാമി ചിദാനന്ദപുരി അധ്യക്ഷനായി. സ്വാമി ഗോലോകാനന്ദ,
സ്വാമി അശേഷാനന്ദ, സ്വാമി ശിവാനന്ദഗിരി, സ്വാമി പ്രഭാകരാനന്ദ, ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് എന്നിവര്‍ സംസാരിച്ചു. സ്വാമിമാരായ വിശ്വതാനന്ദപുരി ദയാനന്ദ സരസ്വതി, ദിവ്യപാദഗിരി, നാരായണ ഭക്തപാദ, കൃഷ്ണാത്മാനന്ദ സരസ്വതി, ആത്മചിത്രാനന്ദ സരസ്വതി, ദയാനന്ദസരസ്വതി, ശിവാനന്ദഗിരി, ധര്‍മ്മാനന്ദ തീര്‍ത്ഥ തുടങ്ങി നിരവധി സ്വാമിമാര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: