ന്യൂദല്‍ഹി: കോഴിക്കോട് സ്റ്റീല്‍ കോംപ്ലക്സിന്റെ (എസ്എസ്കെഎല്) പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ 20 കോടി രൂപ അനുവദിച്ചു. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഒരുമാസത്തിനകം ആരംഭിക്കാനും കേന്ദ്ര സ്റ്റീല്‍ വകുപ്പ് മന്ത്രി ചൗധരി ബീരേന്ദ്ര സിംഗ് വിളിച്ചു ചേര്‍ത്ത ഉന്നതല യോഗത്തില്‍ തീരുമാനമായി.
20 കോടിയില്‍ 12 കോടി രൂപ ബാങ്ക് വായ്പ തിരിച്ചടവിനും എട്ട് കോടി മൂലധന നിക്ഷേപത്തിനായും വകയിരുത്തും. ഇതിനുപുറമെ ടിഎംസി സ്റ്റീല്‍ നിര്‍മ്മാണത്തിനാവശ്യമായ ബില്ലെറ്റ് സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ (സെയില്‍) വിശാഖപട്ടണത്തെ രാഷ്ട്രീയ ഇസ്പാറ്റ് നിഗം ലിമിറ്റഡില്‍ നിന്നും ലഭ്യമാക്കും. മാര്‍ക്കറ്റിംഗ് മേല്‍നോട്ടത്തിനായി സെയില്‍ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ കോഴിക്കോട് നിയമിക്കും.
ഒരു വര്‍ഷത്തിനകം എസ്എസ്കെഎല്ലിനെ ലാഭമുണ്ടാക്കുന്ന കമ്പനിയായി മാറ്റുമെന്ന് ചൗധരി ബീരേന്ദ്ര സിംഗ് വ്യക്തമാക്കി. സ്റ്റീല്‍ മന്ത്രാലയ സെക്രട്ടറി ഡോ. അരുണാ ശര്‍മ്മ, സെയില്‍ ചെര്‍മാന്‍ പി.കെ.സിംഗ്, എസ്എസ്കെഎല് സി.എം.എസ് മഹേന്ദ്രനാഥ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: