തിരുവനന്തപുരം : കമ്മ്യൂണിസ്റ്റു കപട ബുദ്ധിജീവികളുടെ ചരിത്രനിന്ദ അതിരുകടക്കുന്നതിനാല്‍ കാലഗണനയുടെ ഭാരതീയവത്കരണം അനിവാര്യമാണെന്ന് തപസ്യ തിരുവനന്തപുരം ജില്ലാ സമിതിയില്‍ അവതരിപ്പിച്ച പ്രമേയത്തിലൂടെ ജില്ലാപ്രസിഡന്റ് ഡോ:അനില്‍ വൈദ്യമംഗലം അഭിപ്രായപ്പെട്ടു. ത്രുടിയില്ആരംഭിച്ച് പ്രാണകാലത്തിലൂടെ വളര്‍ന്ന് യുഗങ്ങളും മന്വന്തരങ്ങളും കല്പാന്തവും താണ്ടിനീങ്ങുന്നതാണ് ഇന്ത്യന്‍ ക്രോണോളജി. ക്രിസ്തുവര്‍ഷത്തിന്റെ ചെറിയ ചതുരത്തിനുള്ളില്‍ ഭാരതീയ കാലമാനങ്ങളെ തളച്ചിടാനുള്ള ശ്രമം അപലപനീയമാണ്. കേവലം രണ്ടായരത്തിപതിനേഴുകൊല്ലമായി ചരിത്രം ചുരുങ്ങുംബോള്‍ നമ്മുടെ വരും തലമുറകള്‍ക്ക് നഷ്ടപ്പെടുന്നത് പതിനായിരക്കണക്കിനുവര്ഷങ്ങളുടെ അണിമുറിയാത്ത ഭാരതീയ ചരിത്രധാരയാണ് . ആര്‍ഷധര്‍മ്മത്തിന്റെ യുഗാന്തരചരിത്ര ദീപ്തിയെ അഗ്നിശലാകകളായി വളര്‍ത്തിയെടുക്കേണ്ടതുണ്ട്.അത് ഈ തമോമയകാലത്തില് ഹിന്ദുത്വത്തിന്റെ ചരിത്രപരമായ നിയോഗമാണെന്നും വൈദ്യമംഗലം ചൂണ്ടിക്കാട്ടി. ത്രേതായുഗരാമന് രാമേശ്വരത്തു പ്രതിഷ്ഠിച്ച ശ്രീ പരമേശ്വര പ്രതിഷ്ഠ മുതല്‍ ഹൈന്ദവക്ഷേത്രനിര്മ്മാണ ചരിത്രം കേരളത്തില്‍ ആരംഭിക്കുന്നു.അക്കാലത്ത് ക്രിസ്തുവിന്റെ പ്രപിതാമഹന്മാര് പോലുംജനിച്ചിട്ടുണ്ടാവില്ല.കമ്മ്യൂണിസ്റ്റുകള്‍ ചരിത്രം ശരിയായി മനസ്സിലാക്കുന്നില്ലെങ്കില്‍ നവകാലം അവരെ അതുപഠിപ്പിക്കുകതന്നെചെയ്യും.അതാരംഭിച്ചുകഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
തപസ്യ സംസ്ഥാന സംഘടനാ സെക്രട്ടറി പി.ഉണ്ണികൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സമിതി അംഗം കല്ലറ അജയന് തപസ്യ മേഖല പ്രസിഡന്റ് രാജപ്പന് നായര്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ ജനറല്‍ സെക്രട്ടറി ജി.എം. മഹേഷ് ,ആറ്റിങ്ങല്‍ ഉപജില്ലാ സെക്രട്ടറി സുജിത് ചിറയിന്‍കിഴ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: