കാസര്‍കോട്: മൂന്നാര്‍ കയ്യേറ്റത്തിനെതിരെ ആറന്മുള മോഡല്‍ ജനകീയ പ്രക്ഷോഭത്തിന് ബിജെപി നേതൃത്വം നല്‍കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേഷ് പറഞ്ഞു.
മൂന്നാറില്‍ ഇരുമുന്നണികളുടേയും നേതാക്കള്‍ സംയുക്തമായ കയ്യേറ്റമാണ് നടത്തിയിരിക്കുന്നത്. കയ്യേറ്റം നടത്തിയ ഭൂമാഫിയയ്ക്ക് അനുകൂലമായ നിലപാടെടുത്ത സിപിഎം ദേവികുളം എംഎല്‍എ എസ്.രാജേന്ദ്രന്, കെപിസിസി വൈസ് പ്രസിഡന്റ്ും മുന്‍എംഎല്‍എയുമായ മണി എന്നിവരെ തള്ളിപ്പറയാന്‍ ഇരുമുന്നണിയുടേയും സംസ്ഥാന നേതൃത്വം തയ്യാറാകുമോ എന്ന് വ്യക്തമാക്കണം.
നിയമങ്ങളെയെല്ലാം കാറ്റില്‍ പറത്തി വന്‍തോതിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് മൂന്നാറില്‍ നടന്നിട്ടുള്ളത്. ഇതിന് ഒരുവിഭാഗം ഉദ്യോഗസ്ഥരുടെ പിന്തുണയുണ്ട്. അല്ലാത്തവരെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഭീക്ഷണിപ്പെടുത്തി പുകച്ചു പുറത്ത് ചാടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മൂന്നാര്‍ സംരക്ഷിക്കാന്‍ സമാന ചിന്താഗതിക്കാരായ മുഴുവന്‍ ജന സമൂഹത്തെ അണി നിരത്തി ബഹുജന പ്രക്ഷോഭം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയുടെ ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതില്‍ വീഴ്ച്ച വരുത്തിയ വിദ്യാഭ്യാസ വകുപ്പ് പൊതു പരീക്ഷയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തിയിരിക്കുകയാണ്. ബിജെപി കാസര്‍കോട് ജില്ല പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത്, ജനറല്‍ സെക്രട്ടറി എ.വേലായുധന്, സംസ്ഥാന സമിതി അംഗം വി.ബാലകൃഷ്ണ ഷെട്ടി എന്നിവരും വാര്‍ത്ത സമ്മേളനത്തില്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: