തിരുവനന്തപുരം: അഭയ കേസ് 25 വര്‍ഷംവരെ നീണ്ടുപോകുവാന്‍ കാരണം കത്തോലിക്ക സഭയുടെ ഇടപെടല്‍ മൂലമാണെന്ന് ഹൈക്കോടതി റിട്ട. ജഡ്ജ് ജസ്റ്റിസ് ഡി. ശ്രീദേവി കുറ്റപ്പെടുത്തി. സിബിഐ കുറ്റപത്രം കൊടുത്ത് എട്ടുവര്‍ഷം കഴിഞ്ഞിട്ടും വിചാരണ ആരംഭിക്കാതെ കേസ് മാറ്റി വച്ചുപോകുന്നത് നീതി നിഷേധം തന്നെയാണെന്ന് ജസ്റ്റിസ് ശ്രീദേവി പറഞ്ഞു.
സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് 25 വര്‍ഷം തികഞ്ഞ ദിവസം തിരുവനന്തപുരം പ്രസ്ക്ലബില്‍ നടന്ന നീതി വൈകുന്നത് നീതി നിഷേധത്തിന് തുല്യം എന്ന സെമിനാറില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ശ്രീദേവി. തിരുവനന്തപുരം സിബിഐ കോടതിയില്‍ അഭയകേസിന്റെ വിചാരണ ഇതുവരെ ആരംഭിക്കാതെ നീണ്ടുപോകുന്നത് ഒരുതരത്തിലും നീതികരിക്കാനാകില്ലെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത ഒ.രാജഗോപാല്‍ എംഎല്‍എ പറഞ്ഞു. പന്ന്യന്‍ രവീന്ദ്രന്, ഉഴവൂര്‍ വിജയന്, ചെറിയാന് ഫിലിപ്പ്, ജോമോന് പുത്തന്‍പുരയ്ക്കല്‍, സിസ്റ്റര്‍ ജെസ്മി, അഡ്വ. ചെറുന്നിയൂര്‍ ശശിധരന്‍നായര്‍, അഡ്വ. ജോര്‍ജ് കുര്യന്, എന്‍. ബാലഗോപാല്‍, മധു എസ്. നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: