തിരുവനന്തപുരം: സി.പി.എം വിഴിഞ്ഞം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പാര്‍ട്ടി പഠന ക്ലാസ് അലങ്കോലമായി പിരിഞ്ഞു. ഗ്രൂപ്പ് തിരിഞ്ഞ് തെറിവിളിയും കൈയ്യാങ്കളിയും രൂക്ഷമായതോടെയാണ് പാര്‍ട്ടി ക്ലാസ് പേരിന് മാത്രം നടത്തി നേതൃത്വം തടിയൂരിയത്. നിലവിലെ ലോക്കല്‍ സെക്രട്ടറിക്കു നേരെ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ വനിതാ നേതാവ് പൊട്ടിത്തെറിച്ചതോടെയാണ് പാര്‍ട്ടി ക്ലാസ് സംഘര്‍ഷഭരിതമായത്.വനിതാ നേതാവിന്റെ വക പരസ്യമായ തെറിയഭിഷേകം കേട്ട് നാട്ടുകാര്‍ പോലും ചെവി കൊട്ടിയടയ്ക്കുന്ന സ്ഥിതിവിശേഷമാണ് ഉണ്ടായത്. തുടര്‍ന്ന് ഇരു വിഭാഗമായി തിരിഞ്ഞ് പരസ്പരം കയ്യേറ്റശ്രമവും ഉണ്ടായി.വിഴിഞ്ഞം അര്‍ച്ചനാ ആഡിറ്റോറിയത്തിനു മുന്നിലെ റോഡിലായിരുന്നു പരസ്യമായി സംഭവം അരങ്ങേറിയത്.
തമ്മിലടി രൂക്ഷമാകുമ്പോഴും എന്തുചെയ്യണമെന്നറിയാതെ നേതൃത്വം ഇരുട്ടില്‍ തപ്പുകയാണ്.കൈയ്യാങ്കളിയും നാണക്കേടായതോടെ ലോക്കല്‍ സെക്രട്ടറി ഏര്യ നേതൃത്വത്തിനു പരാതി നല്കി കഴിഞ്ഞു. കയ്യാങ്കളിയും അസഭ്യവര്‍ഷവും രൂക്ഷമായതിനെ തുടര്‍ന്ന് പാര്‍ട്ടി ക്ലാസ് വേണ്ടെന്ന് വയ്ക്കാന്‍ തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: