കരുനാഗപ്പള്ളി: കഴിഞ്ഞദിവസം വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച കുലശേഖരപുരം കാട്ടില്‍കടവ് മാമ്പറ്റ കിഴക്കതില്‍ പ്രസന്നന്റെയും ഷൈലജയുടെയും മകള്‍ പ്രീതി (12) പ്രകൃതി വിരുദ്ധ ലൈംഗികതയ്ക്ക് ഇരയായെന്ന് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോലീസ് സര്‍ജന്റെ മേല്‍നോട്ടത്തില്‍ ഇന്നലെ രാവിലെയാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്.
ഇതിന്റെ വിശദാംശങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥനായ കരുനാഗപ്പള്ളി സി.ഐ. അനില്‍കുമാറിന് കൈമാറി. മൃതദേഹം ഇന്നലെ വൈകിട്ട് മൂന്നിന് വീട്ടുവളപ്പില്‍ സംസ്കരിച്ചു. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ശക്തമാക്കിയതായി കരുനാഗപ്പള്ളി എസിപി ശിവപ്രസാദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: