പള്ളുരുത്തി: കേരള സൈഗാള്‍ പാപ്പുക്കുട്ടി ഭാഗവതര്‍ക്ക് 104. നാടകനടന്‍, ഗായകന് എന്നിങ്ങനെ തിളങ്ങിയ യുവനായകനാണ് ഇപ്പോഴും താനെന്ന് ഭാഗവതര്‍ തമാശയായി പറയും. ഭാഗവതരുടെ മകന്റെ പെരുമ്പടപ്പിലെ വീട്ടിലായിരുന്നു നൂറ്റി നാലാം പിറന്നാളാഘോഷം. വിശിഷ്ട വ്യക്തികളാരുമില്ലാതെ. ആശംസകള്‍ അധികവും ഫോണിലായിരുന്നു. ഗായകന് കൊച്ചിന് വര്‍ഗീസും നാടക നടന് ഇടക്കൊച്ചി ഷണ്മുഖനും ചേര്‍ന്ന് ഒരു കേക്കുമായെത്തി. ഭാര്യ ബേബി, മകന് സാബു, മരുമകള്‍ ഷൈനി എന്നിവര്‍ ചേര്‍ന്ന് പിറന്നാള്‍ കേക്ക് വിതരണം ചെയ്തു.
ഏഴാം വയസ്സില്‍ വേദ മണി എന്ന നാടകത്തില്‍ ബാലതാരമായാണ് ഭാഗവതര്‍ അരങ്ങേറിയത്. മിശിഹാ ചരിത്രത്തില്‍ മഗ്ദലന മറിയത്തെ അവതരിപ്പിച്ച് കയ്യടി നേടി. തിക്കുറിശ്ശിയുടെ നാടകസംഘത്തില്‍ ഏറെക്കാലം പ്രവര്‍ത്തിച്ചു. പാട്ട് നിര്‍ബന്ധമായതിനാല്‍ ഭാഗവതരില്ലാതെ നാടകമില്ലെന്നു പോലും വന്നു. മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തിലെ എന്റെടുക്കല്‍ വന്നടുക്കും പെമ്പറന്നോരെ എന്ന ഗാനം പാടിയതോടെ പല ചിത്രങ്ങളിലും പാടാന്‍ ഭാഗവതര്‍ക്ക് ക്ഷണം വന്നു. പിറന്നാള്‍ വേളയില്‍ കൂടിയവര്‍ നിര്‍ബന്ധിച്ചപ്പോള്‍ ഭാഗവതര്‍ പാടി….’സോജാ.. രാജകുമാരീ സോജാ… ഭാഗവതരുടെ മാസ്റ്റര്‍ പീസിന് കേള്‍വിക്കാര്‍ താളം പിടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: