മട്ടാഞ്ചേരി: കണ്‍സ്യൂമര്‍ ഫെഡിന്റെ മദ്യ വില്പനശാല അടച്ചു പൂട്ടുന്നത് തടയാന്‍ നഗരസഭയിലെ ഉദ്യോഗസ്ഥരടക്കം ഒത്തുകളിച്ചതായി ആരോപണം. പാണ്ടിക്കുടിയില്‍ വീട്ടിലെ മദ്യ വില്പനശാല ബിജെപിയും ജനകീയ സമിതിയും എതിര്‍ത്തിരുന്നു.
ഒരാഴ്ചയോളം നടന്ന നിരാഹാര സമരത്തെ തളര്‍ത്തുന്ന സമീപനമാണ് മറ്റു മുന്നണികളില്‍ നിന്നുണ്ടായതെന്ന് സമരക്കാരും പറയുന്നു. നഗരസഭ ഭരിക്കുന്ന യുഡിഎഫും സംസ്ഥാനം ഭരിക്കുന്ന എല്‍ഡിഎഫും വിച്ചാരിച്ചാല്‍ തീര്‍ക്കാമായിരുന്ന സമരം നീളാനിടയാക്കി. കൗണ്‍സിലര്‍മാരായ ശ്യാമളാ പ്രഭു, ഷൈനി മാത്യു, ജയന്തി പ്രേംനാഥ്. ഷീബാ ലാല്‍, ബിന്ദു, ലെവിന്‍ തുടങ്ങിയവര്‍ ഉറച്ച നിലപാടെടുത്തതോടെയാണ് നഗരസഭാ ഭരണക്കുടവും ഉദ്യോഗസ്ഥരും വഴങ്ങിയതെന്ന് സമരകേന്ദ്രങ്ങള്‍ ചുണ്ടിക്കാട്ടി. ഇന്നലെ നടന്ന ജനകീയാഹ്ലാദം നഗരത്തില്‍ പ്രകടനവുമായി ജനശക്തിയെ വിളിച്ചറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: