ന്യൂദല്‍ഹി: ജബല്പൂരില് നിന്ന് ദല്‍ഹിയിലേക്കുള്ള മഹാകൗശല്‍ എക്സ്പ്രസിന്റെ ബോഗികള്‍ പാളം തെറ്റി 36 യാത്രക്കാര്‍ക്ക് പരിക്ക്. ഇതില്‍ 10 പേരുടെ നില ഗുരുതരമാണ്.
പരിക്കേറ്റവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഉത്തര്‍പ്രദേശ് മഹോബ ജില്ലയിലെ കുല്പഹറില് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ട്രെയിന്‍ പാളം തെറ്റിയത്. മൂന്ന് എസി, ജനറല്‍ ബോഗികളാണ് അപകടത്തില്‍ പെട്ടത്. ബാക്കി കോച്ചുകള്‍ രാവിലെ 6.45 ഓടെ ദല്‍ഹിയില്‍ എത്തിച്ചു. ഇതിലുണ്ടായിരുന്ന യാത്രക്കാരെ ബസ് ഉള്‍പ്പടെ മറ്റ് വാഹനങ്ങളില്‍ നിര്‍ദ്ദിഷ്ട സ്ഥലത്തെത്തിച്ചിട്ടുണ്ട്.
അപകട സ്ഥലം സന്ദര്‍ശിക്കാന്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംസ്ഥാന ആരോഗ്യമന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിങ്ങിന് നിര്‍ദ്ദേശം നല്കി. പ്രദേശത്തെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി 30 ഡോക്ടര്‍മാരേയും 21 ആംബുലന്‍സുകളേയും നിയോഗിച്ചതായി സിദ്ധാര്‍ത്ഥ് നാഥ്സിങ് അറിയിച്ചു.
ഝാന്‍സി, ഗ്വാളിയോര്‍, കാണ്‍പൂര്‍, അലഹബാദ്, ബാന്ദ്ര, നിസാമുദ്ദീന്‍, ന്യൂദല്‍ഹി എന്നിവിടങ്ങളിലായി റെയില്‍വേ ഹെല്‍പ്ലൈനുകളും ഏര്‍പ്പെടുത്തി. ആദ്യം എട്ടു ബോഗികള്‍ പാളം തെറ്റിയതായാണ് വാര്‍ത്ത പുറത്തുവന്നത്. പിന്നീടത് ആറെന്ന് സ്ഥിരീകരിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് റെയില്‍വേ ഉന്നത ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: