ഇരിട്ടി: കൊട്ടിയൂര്‍ നീണ്ടുനോക്കി പള്ളിയിലെ പാതിരി ഫാ. റോബിന് വടക്കുംചേരി പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കുകയും തുടര്‍ന്ന് പ്രസവിക്കുകയും ചെയ്ത സംഭവത്തില്‍ കൂട്ടുപ്രതികളായ രണ്ടുപേര്‍ കൂടി കീഴടങ്ങി.
കേസില്‍ ആറാം പ്രതിയായ വയനാട് തോണിച്ചാല്‍ ക്രിസ്തുദാസി കോണ്‍വെന്റിലെ സിസ്റ്റര്‍ ലിസ്മരിയ, ഏഴാം പ്രതി ഇരിട്ടി കല്ലുമുട്ടി ക്രിസ്തുദാസി കോണ്‍വെന്റിലെ സിസ്റ്റര്‍ അനീറ്റ എന്നിവരാണ് പേരാവൂര്‍ സിഐ മുമ്പാകെ കീഴടങ്ങിയത്. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും കീഴടങ്ങി.
രണ്ടു കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. പതിനാറുകാരി പ്രസവിച്ച ഉടനെ നവജാത ശിശുവിനെ ആശുപത്രിയില്‍ നിന്നു കടത്താന്‍ മുഖ്യപ്രതിയെ സഹായിച്ചത് ഈ കന്യാസ്ത്രീകള്‍ ആയിരുന്നു. തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നെന്ന കുറ്റവും ഇരുവര്‍ക്കുമെതിരെ ചുമത്തിയിട്ടുണ്ട്. കേസിലെ രണ്ടാം പ്രതി തങ്കമ്മ നെല്ലിയാനിയുടെ മകളാണ് സിസ്റ്റര്‍ ലിസ്മരിയ. ഒന്നാം പ്രതി ഫാ.റോബിന് വടക്കുഞ്ചേരി റിമാന്‍ഡിലാണ്.
രണ്ടാം പ്രതി തങ്കമ്മ നെല്ലിയാനി, മൂന്നു മുതല്‍ അഞ്ചു വരെ പ്രതികളായ കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിയിലെ ഡോ. സിസ്റ്റര്‍ ടെസ്സി ജോസ്, ഡോ. ഹൈദരാലി, സിസ്റ്റര്‍ ആന്‍സി മാത്യു, എട്ട് മുതല്‍ പത്ത് വരെ പ്രതികളായ വയനാട് ജില്ലാ ശിശു ക്ഷേമസമിതി മുന്‍ അധ്യക്ഷന്‍ ഫാദര്‍ തോമസ് ജോസഫ് തേരകം, സമിതി അംഗം ഡോ. സിസ്റ്റര്‍ ബെറ്റി ജോസ്, വൈത്തിരി ഹോളി ഇന്‍ഫന്റ് മേരി മന്ദിരം സൂപ്രണ്ട് സിസ്റ്റര്‍ ഒഫീലിയ എന്നിവര്‍ പോലീസില്‍ കീഴടങ്ങി ജാമ്യം നേടിയിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: