അഹമ്മദാബാദ്: രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ ഇന്ന് നിയമസഭയില്‍ എത്തും. ഗുജറാത്ത് നിയമസഭയുടെ ബജറ്റ് സമ്മേളനം നാളെ അവസാനിക്കാനിരിക്കെയാണ് അമിത് ഷാ നിയമസഭയില്‍ എത്തുന്നത്.
നാരാണപുരയില് നിന്നുള്ള എം.എല്‍.എയായ ഷാ ദേശീയ രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനത്തിന് ശേഷം നിയമസഭയില്‍ പങ്കെടുത്തിരുന്നില്ല. 2015 മാര്‍ച്ചിലാണ് ഷാ അവസാനമായി സഭയിലെത്തിയത്. വിജയ് വിശ്വാസ് കാര്യകര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രിയടക്കമുള്ള ഉന്നത നേതാക്കള്‍ സന്നിഹിതരാകും. സ്വീകരണ സമ്മേളനത്തിനു ശേഷമായിരിക്കും ഷാ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുക.
ദേശീയ രാഷ്ട്രീയത്തില്‍ അമിത് ഷായുടെ നേതൃത്വത്തില്‍ മികച്ച വിജയമാണ് ബി.ജെ.പി നേടിയത്. ഉത്തര്‍പ്രദേശില്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ നേടിയ മികച്ച വിജയത്തിന്റെ ആസൂത്രകനായ ഷായ്ക്ക് അഹമ്മദാബാദില്‍ വിപുലമായ സ്വീകരണമാണ് പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: