തിരുവനന്തപുരം: മുന്‍ മന്ത്രി എ.കെ ശശീന്ദ്രന് എതിരായ ഫോണ്‍ വിളി വിവാദം പോലീസ് അന്വേഷിക്കും. പോലീസിന് കിട്ടിയ പരാതികളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ഈ കേസില്‍ നിലവില്‍ ജൂഡിഷ്യല്‍ അന്വേഷണം കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
നേരത്തെ ഈ വിഷയവുമായി ബന്ധപ്പെട്ട് പോലീസിന് പരാതികളൊന്നും ലഭിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ചില മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. കൂടാതെ നിരവധി പരാതികള്‍ എന്‍സിപിയുടെ യുവജന വിഭാഗം ഡിജിപിക്കും സൈബര്‍ സെല്ലിനും നല്‍കിയിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ കേസ് അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി ഡിജിപിയോട് ആവശ്യപ്പെട്ടിരുന്നു.
ദല്‍ഹിയിലുള്ള ഡിജിപി വൈകുന്നേരത്തോടെ മാത്രമേ എത്തിച്ചേരുകയുള്ളൂ. അതിന് ശേഷമായിരിക്കും ഏത് തരത്തിലുള്ള അന്വേഷണമാണ് നടത്തേണ്ടതെന്ന കാര്യത്തില്‍ തീരുമാനം എടുക്കൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: