തിരുവനന്തപുരം: ബെവ്കോ ഔട്ട്ലെറ്റുകള് മാറ്റി സ്ഥാപിക്കാനായി സര്‍ക്കാര്‍ പുതിയ തന്ത്രവുമായി രംഗത്ത്. ഔട്ട്ലെറ്റുകള് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ മാത്രം പ്രവര്‍ത്തിക്കണമെന്ന നിയമം സര്‍ക്കാര്‍ ഭേദഗതി ചെയ്തു. ഭേദഗതി പ്രകാരം ഇനി ഒരു താലൂക്കില്‍ എവിടെ വേണമെങ്കിലും തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും ഔട്ട്ലെറ്റുകള് പ്രവര്‍ത്തിപ്പിക്കാം.
താലൂക്കിലെ ഏതെങ്കിലും ഒരു പഞ്ചായത്തിന്റെ അനുമതി ഉണ്ടെങ്കില്‍ എവിടെ വേണമെങ്കിലും ഔട്ട്ലെറ്റുകള് പ്രവര്‍ത്തിപ്പിക്കാം. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ നീക്കാനാണ് സര്‍ക്കാരിന്റെ പുതിയ നടപടി.
ഓരോ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും പരിധിക്കുള്ളില്‍ പ്രവര്‍ത്തിക്കാനാണ് ബെവ്കോയ്ക്ക് അനുമതി ഉണ്ടായിരുന്നത്. നഗരസഭകളിലെയും പഞ്ചായത്തുകളിലെയും പാതയോരങ്ങളിലെയും ഔട്ട്ലെറ്റുകള് മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റുമ്പോള്‍ നാട്ടുകാരുടെയും ഭരണസമിതിയുടെയും പ്രതിഷേധം ഉയര്‍ന്നിരുന്നു.
അതേ സമയം മദ്യലോബിയെ സഹായിക്കാനാണ് സര്‍ക്കാരിന്റെ നീക്കമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന് പറഞ്ഞു. ബാറുകള്‍ക്ക് ഉള്‍പ്പടെ ഭാവിയില്‍ അനുമതി നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമാണ് പുതിയ നടപടിയെന്നും സുധീരന് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: