ലാഹോർ: ക്രൈസ്തവ സമുദായത്തിൽ നിന്നും ഇസ്ലാമിലേക്ക് മത മാറുകയാണെങ്കിൽ ശിക്ഷാ വിധികളിൽ ഇളവ് വരുത്താമെന്ന് പ്രോസിക്യൂട്ടർ വാഗ്ദാനം നൽകിയതായി ആരോപണം. ലാഹോറിലെ ഡെപ്യൂട്ടി പബ്ലിക് പ്രോസിക്യൂട്ടർ സയ്യദ് അനീസ് ഷായ്ക്കെതിരെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
2015 മാർച്ച് 15ന് ലാഹോറിലെ യുഹൻബാദിനു സമീപമുള്ള രണ്ട് ക്ര്യസ്ത്യൻ പള്ളിയിൽ സ്ഫോടനം ഉണ്ടായിരുന്നു. ഇതിൽ 42ഓളം പേർ കൊല്ലപ്പെട്ടു. ഇതിന് ഉത്തരവാദികളെന്ന് പറയപ്പെട്ട രണ്ട് മുസ്ലീം യുവാക്കളെ കുറ്റം ചുമത്തപ്പെട്ട 12ഓളം ക്ര്യസ്ത്യാനികൾ ക്രൂരമായി മർദ്ദിച്ചിരുന്നു.
തുടർന്ന് ഇവരെ പോലീസ് അറസ്റ്റ് ചെയ്യുകയും കുറ്റപത്രം ചുമത്തി കോടതിയിൽ ഹാജരാക്കുകയായിരുന്നു. തുടർന്നാണ് പ്രോസിക്യൂട്ടറായ അനീസ് ഷാ ഇവരോട് മതം മാറിയാൽ കേസിൽ നിന്നും കുറ്റവിമുക്തരാക്കാമെന്ന് വാഗ്ദാനം നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: